ഒരു നിമിഷം ഷോക്ക് ആയെങ്കിലും ഞാൻ എൻ്റെ ആറ്റിട്യൂട് കത്ത് സൂക്ഷിച്ചുകൊണ്ട് തന്നെ നിന്നു. അവർ എൻ്റെ അടുത്തേക്ക് വന്നു. ആദിയും ശിൽപയും ഒരു നോർമൽ ഹഗ് തന്നു.
ആദി എൻ്റെ കയ്യിലെ സിഗരറ്റ് വാങ്ങി വലിച്ചോണ്ട് പറഞ്ഞു.
ആദി: മച്ചാനെ, കുപ്പി വാങ്ങണം.
ഞാൻ: എന്താ പ്ലാൻ?
ആദി: സത്യമംഗലം കഴിഞ്ഞു എൻ്റെ ഒരു ഫ്രണ്ടിൻ്റെ റിസോർട്ട് ഉണ്ട്. കാട്ടിൻ്റെ ഉള്ളിൽ.
ഞാൻ: ഓ കെ സെറ്റ്, നമ്മള് മൂന്ന് പേരെ ഉള്ളു?
ശില്പ: എന്നാ വേണ്ട ഒരു നാല് ലോഡിങ് കാരെ കൂടി വിളിക്കാം.
ആദി: നിനക്ക് അതും മതിയാവില്ല.
ശില്പ: നിർത്ത് മൈരേ.
ഞാൻ: ഒന്നുമില്ലേലും അവൻ നിൻ്റെ മാനേജർ അല്ലെ.
ശില്പ: ഹ, അതൊക്കെ തന്നെ. പക്ഷെ ഇപ്പൊ ചില സമയത്ത് ഞാൻ അവൻ്റെ മാനേജർ ആണ്.
ഞാൻ ആദിയെ ഒന്ന് നോക്കി, അവൻ എന്നെ നോക്കിയൊന്നു കണ്ണിറുക്കി കാണിച്ചു. ശിൽപയിൽ ഇവനും അക്കൗണ്ട് എടുത്തു എന്ന് എനിക്ക് മനസിലായി.
സിഗരറ്റും തീർത്തു ഞങ്ങൾ യാത്ര തുടങ്ങി. പോകുന്ന വഴിയിൽ ഞങ്ങൾ ഒരു ബാറിൽ കേറി കുപ്പി വാങ്ങി, തമിഴ്‌നാട്ടിൽ ഒരുപാട് യാത്ര ചെയ്‌ത് ശീലം ഉള്ളതുകൊണ്ട്. വൈറ്റ് റം തന്നെയാണ് വാങ്ങിയത്. സാധനം ഒരു വാട്ടർ ബോട്ടലിലേക്കു മാറ്റി ഞാൻ എൻ്റെ ഡോറിൻ്റെ സൈഡിൽ വെച്ചു.
പ്രതീക്ഷിച്ചതു പോലെ സത്യമംഗലത്ത് പോലീസുകാർ വണ്ടി അരിച്ചു പെറുക്കിയെങ്കിലും ഒന്നും കിട്ടിയില്ല.
അങ്ങനെ സത്യമംഗലം കഴിഞ്ഞു മല കേറി ഞങ്ങൾ ധിമ്പം എന്ന സ്ഥലത്തിൽ എത്തി. ഇരുട്ടിൽ അവിടെ ഒരു ഊടുവഴിയിലൂടെ പതിനഞ്ചു കിലോമീറ്റർ സഞ്ചരിച്ച് ഞങ്ങൾ റിസോർട്ടിൽ എത്തി.