“ഇത് ആരെന്ന് ശ്യാമയ്ക്ക് മനസ്സിലായോ..? ഇതാണ് എന്റെ അച്ഛൻ. മിസ്റ്റർ ചന്ദ്രസേനൻ.”
അങ്ങനെ പറഞ്ഞ ശേഷം സുചിത്ര ചന്ദ്രസേനനോടായി പറഞ്ഞു.
” അച്ഛാ ഇവിടെ ശ്യാമ മാത്രം അല്ല ഇവിടെ ഞങ്ങളും ഉണ്ട്. പിന്നെ! വേറെ ഒരു പ്രധാന പെട്ടയാൾ ആ കട്ടിലിൽ കിടന്ന് ഉറങ്ങുന്നും ഉണ്ട്. ”
ചന്ദ്രസേനൻ ചിരിച്ചു. എന്നിട്ട് പറഞ്ഞു.
“ഇവളെ ഞാൻ ആദ്യമായിട്ട് അല്ലേടി മോളെ കാണുന്നത്. പിന്നെ എന്റെ മോൻ കെട്ടാൻ പോകുന്ന പെണ്ണും കൂടെ അല്ലേ ശ്യാമ. അപ്പോൾ അവളെ ഞാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടേ..?”
“അളിയാ അപ്പോൾ കല്ല്യാണക്കാര്യം അങ്ങ് ഉറപ്പിച്ചോ…?” സുന്ദരൻ സാർ ചോദിച്ചു.
“പിന്നെ ഉറപ്പിക്കാതെ. എന്റെ മോള് എന്നോട് ഒരു കാര്യം ആവശ്യപ്പെട്ടാൽ ഞാൻ അത് സാധിച്ചു കൊടുക്കേണ്ടേ..?”
അത് കേട്ട് ശ്യാമയ്ക്ക് താൻ തല കറങ്ങി ഇപ്പോൾ വീഴും എന്ന് തോന്നി. അപ്പോഴാണ് സുന്ദരൻ സാറിന്റെ ഫോൺ ബെൽ മുഴങ്ങിയത്.
സുന്ദരൻ സാർ ആ ഫോൺ എടുത്തു.
സംസാരിച്ച ശേഷം. എല്ലാവരോടും ആയി പറഞ്ഞു.
“ഒരുപാട് കാലം ആയി നമ്മൾ കാത്തിരുന്ന വാർത്തയുണ്ട് . ഇപ്പോൾ ആ വാർത്ത ലൈവ് ആയി കാണിക്കുന്നുണ്ട്. മോളെ ആ ടി വി ഒന്ന് ഓൺ ചെയ്തെ.”
സുചിത്ര ആ റൂമിൽ ഉള്ള ടി വി ഓൺ ചെയ്തു.
അപ്പോൾ ടി വി സ്‌ക്രീനിൽ തെളിഞ്ഞത് കുറേ മാധ്യമ പ്രവർത്തകരുടെ മുന്നിൽ നിന്ന് അവരുടെ ചോദ്യങ്ങൾക്ക് ഉത്തരം കൊടുക്കുന്ന യൂണിഫോം ഇട്ട് നിൽക്കുന്ന ഒരു പോലീസ് കാരൻ ആയിരുന്നു.