പക്ഷേ മത്തായിയുടെയും ജോണിക്കുട്ടിയുടെയും സ്വഭാവം പതിയെ മാറി തുടങ്ങി…..
കണ്മുന്നിൽ കാണുന്ന കോടിക്കണക്കിനു വിലയുള്ള
അവകാശികൾ ആരും ഇല്ലാത്ത കോഴുവള്ളി എസ്റ്റേറ്റ് എങ്ങനെ എങ്കിലും സ്വന്തം ആകണം .അത് മാത്രം ആയിരുന്നു അവരുടെ ചിന്ത….
പക്ഷെ അതിനു തടസ്സം നിന്നത് ആകട്ടെ ആൻ്റണിയും.. ആൻ്റണിയെ മറികടന്ന് കൊണ്ട് നടത്താൻ ഇട്ട അവറുടെ ഒരു പദ്ധതികളും വിജയിച്ചില്ല……
സ്പീഡ് പോസ്റ് മുഖേനെ വളരെ കോൺഫിഡൻ്റ്യൽ ആയി കോഴുവള്ളിക്ക് വന്ന കൊറിയർ ആയിരുന്നു പുതിയ സംഭവ വികാസങ്ങൾക്ക് തുടക്കം കുറിച്ചത്…
എബ്രിഡ് എഴുതിയ കത്തിനോടൊപ്പം കോഴുവള്ളിയുടെ പരമാധികാരം ആൻ്റണിക്ക് ചാർത്തി കൊടുത്തത്തിന്റെ ഡോക്യുമെൻ്റ് കൂടെ ഉണ്ടായിരുന്നു….
എല്ലാവരും മതിമറന്ന് സന്തോഷം പ്രകടിപ്പിച്ചപ്പോൾ അർഹിക്കത്ത എന്തോ കയ് വന്നു ചേർന്ന ഭാവം ആയിരുന്നു ആൻ്റണിക്ക്…
കോടികൾ വിലമതിക്കുന്ന സ്വത്തുക്കൾ കയ്യിൽ വന്നു ചേരുന്നു എന്ന സന്തോഷത്തിൽ ജോണിക്കുട്ടി മതി മറന്ന് ആഘോഷിച്ചു….
ആഘോഷത്തിൻ്റെ അലയൊലികൾ അവസാനിച്ചതാകട്ടെ കോഴുവള്ളിയെ കീറി മുറിച്ചുകൊണ്ടുള്ള വിൽപത്രങ്ങൾ ആൻ്റണിക്ക് മുന്നിൽ നിരത്തികൊണ്ടും ….
തങ്ങൾക്കു വേണ്ടുന്നതൊക്കെ കൃത്യമായി എഴുതി കൂട്ടി അവർ ആന്റണിക്ക് മുന്നിൽ അവകാശം ഉന്നയിച്ചു….
ഇതിലൊന്നും നമുക്ക് യാതൊരു അവകാശം ഇല്ല എന്നും നമ്മൾ എല്ലാവരെയും പോലെ ഇവിടുത്തെ പണിക്കാർ മാത്രം ആണ് എന്ന തരത്തിലും വളരെ സൗമ്യതയോടെ ആ വിഷയം കൈകാര്യം ചെയ്യാൻ ശ്രെമിച്ച ആന്റണിയുമായി മത്തായിയും ജോണിക്കുട്ടിയും വലിയ വഴക്ക് തന്നെ ഉണ്ടാക്കി…..