“” ഓർക്കണുണ്ടോ, പണ്ടൊരു മഴയത് ന്നേമെടുത്തു ഈ വയല് മുറിച്ചു കടന്നത്, “”
ഓർമ്മകളിൽ എന്നോ തങ്ങി നിന്ന നാണത്തിന്റെ കണികകളെ മുഖത്തെ ചോര കൊണ്ട് എഴുതിക്കാട്ടി അവളാ വയലിന്റെ ആഴങ്ങളിലേക്ക് കണ്ണ് പായിച്ചു
ഞാനും ആ നാണത്തിൽ പങ്കു ചേർന്ന് അവളെ ചുറ്റി വരിഞ്ഞങ്ങനെ ഇരുന്നു.
“” ഞനൊരുക്കൂട്ടം ചോദിച്ചാ സത്യം പറയോ നീ…?? “”
ഒരിളം ചിരിയോടെ തന്നെ പ്രസന്നമായ മുഖത്തോടൊപ്പം അവളെന്നിലേക്ക് കണ്ണ് പായിച്ചു.
ഞാൻ എന്താണെന്ന് കാര്യം തിരക്കിയതും.. അവള് തുടർന്നു.
“” നിനക്കെപ്പോളെലും ഒരു കൂട്ടി വേണോന്ന് തോന്നിട്ടുണ്ടോ ചെക്കാ… “”
ഇടക്കൊന്ന് പാളി വീണ കൃഷ്ണമണികൾ എന്നിൽ തടഞ്ഞു, ആ നാണത്തിൽ ഇടറുന്ന നോട്ടം ന്നിലേക്കുള്ള പ്രണയമാണ്.
“” ഇടക്ക്..!! ഒരു കൂട്ടി സ്റ്റെഫി കൂടി ഉണ്ടായിരുന്നെങ്കിൽ ന്ന് തോന്നിട്ടുണ്ട്.. മ്മ്..??
ന്തേ ചോദിക്കാൻ..?? “”
ഞാൻ കാര്യം തിരക്കി, ഒന്നുമില്ലെന്ന് പറഞ്ഞവൾ മുഖം വെട്ടിച്ചു, കുറച്ച് നേരം അനക്കമൊന്നും ഉണ്ടായില്ല.. പിന്നെ..!
“” ന്നാലെ..
ഒരു കൂട്ടി സ്റ്റെഫി കൂടെ വരാമ്പോവാ..
ഞാൻ മുഖമോന്ന് ചുള്ക്കി അവളെ നോക്കി, അത് കണ്ടാവണം ന്റെ തൊടയിൽ പിച്ചിയവൾ
ന്റെ വാവയോരച്ഛനവമ്പോവാണെന്ന് “”
ന്നും കുട്ടിച്ചേർത്തവൾ
ന്നെ നോക്കാതെ തന്നെ അവളാ സന്തോഷം പറഞ്ഞറിച്ചു, ഒരു ഞെട്ടാലോ.. തരിപ്പോ സന്തോഷവോ ന്തോ വന്നെന്നേ മൂടി.. ഞാൻ പെടുന്നനെ അവളെ നിക്ക് നേരെ പിടിച്ചിരുത്തി,