“ഇച്ചായ, ഞാൻ ആ റൂമിലെ ടോയ്‌ലറ്റ് കണ്ടോട്ടേ? അതിൽ ബാത്ത് ടബ്ബ് ഉണ്ടോ?”
അർജുൻ്റെ ശരീരം തണുത്തുറഞ്ഞു. ഇച്ചായൻ! ഗീതുവിൻ്റെ ശിഷ്യയുടെ ചോദ്യം! തോമാച്ചായൻ്റെ പത്തുവയസ്സുകാരി കൊച്ചുമകൾ, ലയ. അരങ്ങേറ്റത്തിന് പോയ ഡാൻസ് വിദ്യാർത്ഥിനിയുടെ അങ്കിളല്ല, അവളുടെ അച്ഛനാണ് തോമസ് എന്ന് നേരത്തെ അവൻ്റെ കൂട്ടുകാരൻ പറഞ്ഞത് ഓർമ്മവന്നു.
“ലയാ, നീ ഇങ്ങോട്ട് വാ, ഇപ്പോൾത്തന്നെ ഉറങ്ങാൻ നോക്ക്. നാളെയല്ലേ നിൻ്റെ അരങ്ങേറ്റം.” ഗീതുവിൻ്റെ ശബ്ദം, പതിവുള്ള സ്നേഹവും വാത്സല്യവും മാത്രം.
“ഇല്ല ആൻ്റി, ഇച്ച എന്നെ ഇങ്ങോട്ട് വിളിച്ചതല്ലേ.” ലയ കെഞ്ചി.
“ഇവൾ ഇങ്ങനെയാണ് ഗീതു. അവൾക്ക് ടോയ്‌ലെറ്റ് കാണണം എന്ന് പറഞ്ഞു.” തോമാച്ചായൻ ചിരിച്ചു.
“മോള് ഇവിടെയിരിക്ക്, ആൻ്റിക്ക് കുറച്ച് കാര്യങ്ങൾ ഇച്ചായനോട് സംസാരിക്കാനുണ്ട്. മോള് ആ ടീവിയിൽ കാർട്ടൂൺ വെച്ച് കണ്ടോളൂ.” ഗീതുവിൻ്റെ നിർദ്ദേശം.
ലയ ചിരിച്ചുകൊണ്ട് ടോയ്‌ലെറ്റിൻ്റെ വാതിൽ തുറന്നു. വെള്ളം തുറന്നുവിടുന്നതിൻ്റെ നേർത്ത ശബ്ദം.
തോമാച്ചായനും ഗീതുവും പതിയെ സംസാരിക്കാൻ തുടങ്ങി. അവരുടെ സംസാരം റൂം 402-ൻ്റെ വാതിലിൽനിന്ന് അകലെ, റൂമിൻ്റെ കോണിലേക്ക് മാറിയതുപോലെ തോന്നി. ശബ്ദം തീരെ കുറവാണ്.
അർജുൻ്റെ തലച്ചോറിലെ ഓരോ ഞരമ്പുകളും മുറുകി. അവൻ റെക്കോർഡിംഗ് സൗണ്ട് പരമാവധി കൂട്ടിയിട്ടു.
“ഗീതു,അന്ന് നീ സാരിയിൽ എൻ്റെ കൂടെ വണ്ടിയിൽ വന്നപ്പോൾത്തന്നെ…” ശബ്‌ദം മുറിഞ്ഞ് മുറിഞ്ഞ് ആണ് അവൻ കേൾക്കുന്നത്.തോമാച്ചായൻ്റെ ശബ്ദം!