“ഇതൊക്കെ എന്ത്, ഇതിലും നല്ല വ്യൂ എന്റെ എസ്റ്റേറ്റിൽ ഉണ്ട്.നമുക്ക് കാണാം. ഗീതു ഇവിടെയിരിക്കൂ. ഞാൻ പോയി ഒരു കോഫി ഓർഡർ ചെയ്തിട്ട് വരാം. നിനക്ക് എന്ത് വേണം?”
തോമാച്ചായൻ്റെ ശബ്ദത്തിൽ പതിവുള്ള ഒരു വാത്സല്യം മാത്രം.
“എനിക്കൊരു ലെമൺ ടീ മതി .”
തോമാച്ചായൻ ഡോർ തുറന്ന് പുറത്തേക്ക് പോയി.
റൂം 402-ൽ ഇപ്പോൾ ഗീതുവിൻ്റെ ശബ്ദം മാത്രം. അവൾ ഫോണിൽ ആരോടോ സംസാരിക്കുന്നു. അത് അവളുടെ മറ്റൊരു സ്റ്റുഡൻ്റിൻ്റെ അമ്മയാണ്. അരങ്ങേറ്റത്തിൻ്റെ കാര്യങ്ങളും മേക്കപ്പ് സെറ്റിംഗ്‌സിനെക്കുറിച്ചും അവൾ സംസാരിക്കുന്നു.
അർജുൻ്റെ മനസ്സിൽ ഒരു ആശ്വാസത്തിൻ്റെ അല കടന്നുപോയി. ഫാന്റസി യാഥാർത്ഥ്യമാകാതിരുന്നതിലുള്ള ആശ്വാസം! തൻ്റെ ഭാര്യ സുരക്ഷിതയാണ്. താൻ ചെയ്തത് വെറും ഭ്രാന്താണ്.
പക്ഷേ, അടുത്ത നിമിഷം അവൻ്റെ ഉള്ളിലെ കുക്ക് മൈൻഡ് തലയുയർത്തി.
“ഇതുവരെ ഒന്നും സംഭവിച്ചിട്ടില്ല, എന്നുവെച്ച് ഇനി സംഭവിക്കില്ല എന്നുണ്ടോ? തോമാച്ചായൻ വെറുമൊരു അങ്കിളാണോ? അയാളെക്കുറിച്ച് താൻ കേട്ടതൊക്കെ വെറുതെയായിരുന്നോ?”
അർജുൻ അവൻ്റെ മനസ്സിലെ ഭയത്തെ തൻ്റെ ആഗ്രഹം കൊണ്ട് മറികടക്കാൻ ശ്രമിച്ചു. അവൻ റെക്കോർഡിങ് തുടർന്നു.
അര മണിക്കൂറിന് ശേഷം തോമാച്ചായൻ തിരികെ വന്നു.
“ദേ, നിനക്കുള്ള ലെമൺ ടീ, ഗീതു. ഈ വൈകുന്നേരം നമുക്ക് അധികം സംസാരിക്കാൻ സമയം കിട്ടില്ല. നാളത്തെ കാര്യങ്ങളെല്ലാം സെറ്റ് ആക്കണം. കുറച്ച് കാര്യങ്ങൾ ഞാൻ എൻ്റെ ലാപ്പിൽ എടുത്തു വെച്ചിട്ടുണ്ട്. നീ വാ, നമുക്ക്