ജ്വല്ലറി ബിസിനസൊക്കെ നടത്തുന്നതായത് കൊണ്ട് രാത്രിയൊരു ഖൂർഖയെ വെക്കാം എന്ന് രാജേന്ദ്രന്റെ ഐഡിയയായിരുന്നു.. അതറിഞ്ഞ കുട്ടൻ ആ ജോലി കൂടി ഏറ്റെടുക്കുകയായിരുന്നു.. ഇല്ലെത്തെല്ലാവർക്കും അവനെ വിശ്വാസമായിരുന്നു.. രാത്രി കുറച്ച് സമയം മാത്രേ കുട്ടൻ ഉറങ്ങൂ.. ബാക്കിയുറക്കം ഉച്ചക്ക് ശേഷമാണ്..അത് പലപ്പോഴും തിരക്ക് മൂലം നടക്കാറില്ല.. എങ്കിലും യാതൊരു പരാതിയുമില്ലാതെ രാവും പകലും കുട്ടൻ കോലോത്തെ തമ്പുരാൻമാരെയും, തമ്പുരാട്ടിമാരെയും കാത്ത് സംരക്ഷിച്ചു. കുട്ടൻ പുറത്തുണ്ടെന്നത് അവർക്കൊരു ധൈര്യം തന്നെയായിരുന്നു.. പത്ത് കാവൽ നായകളെ നിർത്തിയാലും കിട്ടാത്തത്ര ധൈര്യം..
✍️✍️✍️…
അതിരാവിലെ കോലോത്തേക്ക് നടക്കുകയാണ് ലക്ഷ്മിയും, ഹേമയും.. നേരം പുലർന്ന് വരുന്നേ ഉള്ളൂ.. അടുക്കണപ്പണിയായത് കൊണ്ട് ലക്ഷ്മിക്ക് ഈ നേരത്ത് പോണം.. ഹേമക്ക് കോലോത്തുള്ളോരൊക്കെ എണീറ്റിട്ട് ചെന്നാലും മതി..എന്നാലും അവൾ ലക്ഷ്മിയോടൊപ്പം പോരാൻ തീരുമാനിച്ചു..ലക്ഷ്മിക്കും അതായിരുന്നു ഇഷ്ടം..
“ഈ കുട്ടേട്ടന് വീടും കുടിയൊന്നുമില്ലേടീ….?”..
പാടവരമ്പിലൂടെ നടക്കുമ്പോ ഹേമ ചോദിച്ചു..
“എട്ട് വർഷം ജയിലിൽ കിടന്നതല്ലേ… തിരിച്ച് വന്നപ്പോഴെക്കും ഇയാളുടെ വീടൊക്കെ ആരോ സ്വന്തമാക്കി..കുട്ടേട്ടൻ അത് ചോദിക്കാനൊന്നും പോയില്ല… നേരെ കോലോത്തേക്ക് പോന്നു…”..
“ആള് ഭീകരനാണോടീ… ?”..
“അല്ലെടീ… കുട്ടേട്ടനൊരു പാവാ… ശരിക്ക് മുഖത്തേക്ക് പോലും നോക്കൂല…”..