പിന്നെ രണ്ടാൺ മക്കളും അവരുടെ ഭാര്യമാരും.. പിന്നെ ഒരു ഭൂലോക രംഭയുണ്ട്…
നിളത്തമ്പുരാട്ടി… കോലോത്തെ ഒരേ ഒരു പെൺതരിയാ… അതിന്റെ അഹങ്കാരവും അവൾക്കുണ്ട്…”..
കലിപ്പോടെയാണ് ലക്ഷ്മിയത് പറഞ്ഞത്..
“അപ്പോ ഏഴ് പേരല്ലേ ആയുള്ളൂ… ?”..
“പിന്നെ ഈ നിളയുടെ കെട്ട്യോനൊരുത്തനുണ്ട്… ഒരു മണകുണാഞ്ചൻ… കെട്ട് കഴിഞ്ഞ് ഒരു വർഷം ആയില്ല, അതിന് മുമ്പേ അവനേയും വിളിച്ചോണ്ട് അവളിങ്ങോട്ട് പോന്നു… ഇപ്പോ ഭർത്താവിനൊപ്പം സ്വന്തം വീട്ടിലാ പൊറുതി..”..
“ അതെന്തിന്… ?”..
“ അവൾക്ക് കഴപ്പ്… അല്ലാതെന്ത്… ?.
നീ അവളെയൊന്ന് സൂക്ഷിച്ചാ മതി… ബാക്കിയുള്ളോരൊന്നും വലിയ കുഴപ്പമില്ല…”..
“കുട്ടികൾ ആരുടേതാടീ…?’’..
“മൂത്ത മകൻ ജഗന്നാഥൻ… ഭാര്യ ഗൗരി… അവർക്കൊരു പെൺകുട്ടി…
ഒരാറ് വയസ് കാണും…രണ്ടാമത്തേത് രാജേന്ദ്രൻ… ഭാര്യ രേഷ്മ… അവർക്ക് രണ്ട് വയസായ ഒരാൺകുട്ടി… നിളക്ക് കുട്ടികളായിട്ടില്ല…”..
“എല്ലാരും എപ്പോഴും കോലോത്തുണ്ടാവോ… ?”..
“ഉം… ആണുങ്ങൾക്ക് എന്തൊക്കെയോ ബിസിനസാ… അവർ രാവിലെ പോയാ ചെലപ്പോ രാത്രിയിലേ വരൂ… ഇവർക്ക് ജ്വല്ലറിയൊക്കെയുണ്ട്.. നിളയുടെ കെട്ട്യോനും ഇപ്പോ അവരുടെ കൂടെയാ…”..
കോലോത്തെത്തും വരെ അവർ സംസാരിച്ചു..അവിടുത്തെ ആൾക്കാരുടെ സ്വഭാവമൊക്കെ ലക്ഷ്മി വിശദമായി ഹേമക്ക് പറഞ്ഞ് കൊടുത്തു…
ഗേറ്റ് കടന്ന് നേരെ അടുക്കള ഭാഗത്തേക്കാണ് ലക്ഷ്മി പോയത്.. കയ്യിലുള്ള താക്കോൽ കൊണ്ട് വാതിൽ തുറന്ന് രണ്ടാളും അടുക്കളയിലേക്ക് കയറി..