✍️…
“എന്റെ ലക്ഷ്മീ… നീ പറഞ്ഞത് ശരിയാടീ… ആ കൊച്ചു തമ്പുരാട്ടിയുടെ ഒരു നിറോം, സൗന്ദര്യോം…
ഞാനന്തം വിട്ട് പോയി…”..
പതിനൊന്ന് മണിക്ക് അടുക്കളയിലിരുന്ന് കഞ്ഞി കുടിക്കുകയായിരുന്ന ഹേമ, ലക്ഷ്മിയോട് പറഞ്ഞു.. അടുക്കളയിലെ ചെറിയ മേശയിലിരുന്ന് കഞ്ഞി കുടിക്കുകയാണ് ലക്ഷ്മിയും..
“അവൾ നിന്നെക്കൊണ്ട് തമ്പുരാട്ടീന്ന് വിളിപ്പിച്ചല്ലേ…?”..
“ഉം…”..
“ അവൾക്കതാ ഇഷ്ടം… അവളെ തമ്പുരാട്ടീന്ന് വിളിക്കാത്തവരെയെല്ലാം അവള് വിളിപ്പിക്കും… നിന്നെ എടുത്തിട്ട് കുടഞ്ഞോ…?”..
“അങ്ങിനെ കുടഞ്ഞൊന്നുമില്ല… എന്നാലും ഒന്ന് ചാടിച്ചു… പിന്നെടീ,എന്തൊരു വേഷമാ ഇവളുമാരൊക്കെ ഇടുന്നത്… കണ്ടാ തന്നെ നമുക്ക് നാണം വരും…”..
“ആ രേഷ്മയും,നിളയും ഇങ്ങനത്തെ വേഷമൊക്കെയാ ഇടാറ്… നിളത്തമ്പുരാട്ടിക്ക് പിന്നെ ഒന്നുമിടാതെ നടക്കണമെന്നാ… അതിനൊക്കെ ഗൗരിച്ചേച്ചി… സാരിയല്ലാതെ ഉടുക്കില്ല… പിന്നെ സ്വഭാവോ… ?.
പണിക്കാരത്തിയായ എന്നോട് പോലും എന്ത് സ്നേഹാ… “..
“അല്ലെടീ… ഗൗരിച്ചേച്ചീടെ മുഖത്ത് മാത്രമെന്താ ഒരു സങ്കടം… ?”..
ലക്ഷ്മി ചുറ്റും നോക്കി.. പിന്നെ പതിയെ പറഞ്ഞു..
“ ചേച്ചീടെ ഭർത്താവ് കുടി തുടങ്ങി… അതിന്റെ പേരിൽ ഇവിടെ വലിയ തർക്കമുണ്ടായിരുന്നു… അതിന് ശേഷം ചേച്ചിക്ക് എപ്പഴും സങ്കടാ… ആ നിളയുടെ കെട്ട്യോൻ കുടിപ്പിച്ചതാന്നാ ഇവിടെ എല്ലാരും പറഞ്ഞത്… ചേച്ചി പാവാ… എന്നെ പേരേ വിളിക്കൂ… എന്നാൽ നമ്മളെക്കാളും പത്ത് വയസ് കുറവുള്ള ആ സുന്ദരിക്കോത എടീന്നല്ലാതെ വിളിക്കില്ല… എന്താ അവളുടെ ഒരഹങ്കാരം…”..