അമ്മത്തമ്പുരാട്ടി അവരെ പരസ്പരം പരിചയപ്പെടുത്തി.. രാജേന്ദ്രൻ പരിചയഭാവത്തിലൊന്ന് ചിരിച്ചു.. രേഷ്മയുടെ മുഖത്ത് ചിരിയൊന്നും കണ്ടില്ല..
“ഏട്ടനൊന്നും ഇത് വരെ ഇറങ്ങിയില്ലേ അമ്മേ… ?”..
രാജേന്ദ്രൻ അമ്മയോട് ചോദിച്ചു…
“നിന്റേട്ടനും, അളിയനുമല്ലേ… അവരിറങ്ങണേൽ താലപ്പൊലിയുമായി ചെല്ലേണ്ടി വരും… ഗൗരീ… മോളേ ഗൗരീ… “..
തമ്പുരാട്ടി മുകളിലേക്ക് നോക്കി ഉറക്കെ വിളിച്ചു… ഗൗരി കോണിപ്പടിക്കടുത്ത് വന്ന് നിന്നു…
“ദാ,എറങ്ങായി അമ്മേ…”..
“ ഉം… പെട്ടെന്നായിക്കോട്ടെ… ഹേമേ… നീ ചെന്ന് ലക്ഷ്മിയേയും കൂട്ടി കഴിക്കാനുള്ളതെല്ലാം ഈ ടേബിളിൽ കൊണ്ട് വെക്ക്…”..
ഹേമ വേഗം അടുക്കളയിലേക്ക് ചെന്നു…
“എടീ കഴിക്കാനുള്ളതെല്ലാം എടുക്കാൻ പറഞ്ഞു…”..
ഹേമ, അടുക്കളയിൽ ചെന്ന് ലക്ഷ്മിയോട് പറഞ്ഞു..
“നീയാ ഇഢലിപ്പാത്രമെടുത്തോ…”..
ഇഢലി നിറച്ച് വെച്ച പാത്രം ചൂണ്ടിക്കാട്ടി ലക്ഷ്മി പറഞ്ഞു…
“എടീ… ആ രണ്ടാമത്തെ മരുമോള് എന്ത് സുന്ദരിയാടീ…”..
അൽഭുതത്തോടെ ഹേമ പറഞ്ഞു..
“ഉം… നീയാ നിളത്തമ്പുരാട്ടിയെ കണ്ടില്ലല്ലോ… അവളാടീ പെണ്ണ്… എന്താ ഒരു സൗന്ദര്യം… എന്താ ഒരു നിറം..പക്ഷേ സ്വഭാവം തനി
കൂതറയായിപ്പോയി…നീ നടക്ക്…”..
രണ്ടാളും കൂടി കഴിക്കാനുള്ളതെല്ലാം ടേബിളിൽ നിരത്തി.. അപ്പഴേക്കും മുകളിൽ നിന്നും ജഗന്നാഥനും, രവിശങ്കറും ഇറങ്ങി വന്നു.. പിന്നാലെ ഗൗരിയും…
“എന്താ ജഗാ… നേരം വെളുത്തതൊന്നും നീ അറിഞ്ഞില്ലാന്നുണ്ടോ… ?”..