ക്ലോക്കിൽ 11 മണി അടിച്ചപ്പോൾ ആണ് സുലേഖ ചിന്തകളിൽ നിന്നു പുറത്തേക്ക് വന്നു.. ദൈവമേ.. സമയം പോയി.. ഇനി അങ്ങേരു വന്നു കേറുമ്പോ എന്ത് എടുത്തു കൊടുക്കും…? സുലേഖ മുറിയിൽ നിന്നു ഇറങ്ങി വേഗം അടുക്കളയിലേക്ക് നടന്നു.. മണിക്കുട്ടൻ ഉച്ചയ്ക്ക് ഉണ്ണാൻ വരുമ്പോ കഴിക്കാൻ വല്ലതും വേണ്ടേ.. അരി ഇട്ടു, ഒരു ഒഴിച്ചു കറി, ഒരു തോരൻ പിന്നെ അച്ചാർ അത് മതി ആൾക്ക് എന്നാലും പണിഎടുക്കുന്ന ശരീരം അല്ലെ വല്ലതും കട്ടിക്ക് ചെന്നില്ലേ ശരിയാകില്ല എന്ന് കരുതി സുലേഖ മുട്ട പൊറിച്ചു പിന്നെ മീൻ ഇരുന്നത് വറത്തു..
എല്ലാം റെഡിയാക്കി വെച്ചു ഹാളിൽ വന്നിരുന്നു… ഇവിടെ ആകെ മടുപ്പ് ആണ്.. ചെയ്യാൻ പ്രതേകിച്ചു പണി ഒന്നും ഇല്ല.. രണ്ട് പേരെ ഒള്ളു അലക്കാൻ ഉള്ള തുണികൾ എല്ലാം ആഴ്ചയിൽ വാഷിംഗ് മെഷിനിൽ ഇട്ട് അലക്കി എടുക്കും പിന്നെ ആഹാരം ചിലപ്പോ പുറത്തൂന്ന് ഉണ്ടാക്കാൻ എളുപ്പവും നല്ല ഗുണം ഉള്ളതും ആയ ആഹാരം മാത്രം ആണ് മണിക്കുട്ടൻ സാർ കഴിക്കുന്നത്..
എന്തേലും പണിയുടെ കാര്യം പറഞ്ഞ അപ്പൊ പറയും ഒറ്റയ്ക്ക് ചെയ്യേണ്ട ഞാനും വരാം.. എന്ന്.. പിന്നെ ഉള്ളത് വായനയാണ്.. സ്കൂളിൽ പഠിക്കുന്ന സമയം കഥയും കവിതയും പൈങ്കിളി നോവലും വായിച്ചു താൻ ഒരു സാഹിത്യ മഞ്ജരി ആരുന്നു.. മുടങ്ങാതെ എല്ലാ ആഴ്ചയും അത് പോലെ ഏതെങ്കിലും ഒരു പൈങ്കിളി മാസിക കൊണ്ട് വരും മണി..
സുലേഖ ഹാളിലെ കട്ടിലിൽ കയറി കിടന്നു ടീവി റിമോർട് ഓണാക്കി കയ്യിൽ മാസികയും പിടിച്ചു മ്യൂസിക് ചാനൽ വെച്ചു അതിലെ കഥ വായിച്ചു കൊണ്ടിരുന്നു.. ഉറക്കം പിന്നെയും കണ്ണിൽ തട്ടിയപ്പോ ആണ്.. ക്ലോക്കിൽ നോക്കിയത്.. സമയം മൂന്നു മൂന്ന് മണി ആകുന്നു.. ഇതെന്താ മണിക്കുട്ടൻ സാർ വരാൻ വൈകുന്നത് സാദാരണ വൈകുമ്പോൾ വിളിച്ചു പറയുന്നത് ആണ്.. സുലേഖ തന്റെ ഫോൺ എടുത്തു മണിക്കുട്ടന്റെ നമ്പറിൽ വിളിച്ചു നോക്കി.. കാൾ പോകുന്നുണ്ട് ആൾ എടുക്കുന്നില്ല..