മഞ്ഞുരുകും പോലെ എന്റെ മനസ്സിലെ സങ്കടങ്ങൾ പെയ്തൊഴിയുന്നു… ഒന്ന് കരയാൻ ആത്മാർഥമായി ഞാൻ ആഗ്രഹിച്ചു….
വിവാഹത്തിന് എതിരായിരുന്നു എങ്കിലും ഞങ്ങളുടെ പ്രണയം അറിയുന്നതിന് മുന്നേ വലിയ കാര്യമായിരുന്നു എന്നോട്… എന്തിനും ഏതിനും എനിക്കെപ്പോൾ വേണമെങ്കിലും ഓടിചെല്ലാമെന്നുള്ള ഒരു വീട്… ഒരുപക്ഷെ എനിക്കവിടുള്ള സ്വാതന്ത്ര്യം ആകാം എന്നെയും പാർവതിയെയും തമ്മിൽ ഒരുപാട് അടുപ്പിച്ചത്..
അങ്ങനെ 12 വർഷത്തിന് ശേഷം നാളെ ഞാൻ വീണ്ടും അവളെ കാണാൻ പോകുകയാണ്.. കുറച്ച് നാൾ അച്ഛന്റെയും അമ്മയുടെയും കൂടെ ഒരു അവധിക്കാലം… എയർപോർട്ടിൽ വിളിച്ചോണ്ട് വരാൻ എന്നെ വിളിച്ചപ്പോൾ ഞാൻ ഒഴിവ് പറഞ്ഞതാണ്…
നീ അല്ലാതെ വേറെ ആര് പോകാനഡാ… പിന്നെ നമ്മുടെ വണ്ടി വേണ്ട… നീ വാടകയ്ക്കു വണ്ടി വല്ലതും കിട്ടുമോന്നു നോക്ക്… അവളും കൂടെ വരും… നിങ്ങൾ പെട്ടന്നിങ്ങു വരുമല്ലോ അതുവരെ ഞാൻ ഒറ്റയ്ക്ക് മതി..
അവളെ വിളിക്കാൻ പോകേണ്ട ദിവസം അതിരാവിലെ തന്നെ ഞാനും സൗദമിനി അമ്മയും ഇറങ്ങി.. രാവിലെ 5 മണിക്കാണ് ദുബായ് ഫ്ലൈറ്റ്.. ആഗമന കാവടത്തിൽ അവൾക്കായി കാത്ത്നിൽക്കുമ്പോൾ എന്തിനോ എന്റെ മനസൊന്നു തുടിച്ചു… പ്രവാസികൾ വരി വരിയായി വരാൻ തുടങ്ങിയിരിക്കുന്നു… കാത്ത് നിൽക്കുന്നവരുടെ സ്നേഹപ്രേകടനങ്ങൾ….. എനിക്കതൊന്നും ശ്രദ്ധിക്കാൻ കഴിഞ്ഞില്ല… എന്തിനോ എനിക്കവളെ എന്റെയായിരുന്ന പാറുവിനെ കാണാൻ തോന്നി…
ഞാൻ കാണാൻ കൊതിച്ച മുഖം അതാ എന്റെ മുന്നിലേക്കെത്തുന്നു… ദൂരെ നിന്നെ ഞാൻ അവളെ തിരിച്ചറിഞ്ഞു… ശ്രീത്വമുള്ള ആ മുഖത്തിന് ഇപ്പോഴും ഒരു മാറ്റവുമില്ല തടി അൽപ്പം കൂടിയതോഴിച്ചാൽ… ട്രോളിയും തള്ളി അവൾ അമ്മയ്ക്കരുകിലേക്ക് വന്നു… അവർ കുഞ്ഞിനെ എടുത്തു… പാറുവിന് മോളാണ്… ഞങളുടെ ആഗ്രഹവും അതായിരുന്നു.. എന്റെ മുഖത്തേക്ക് അവൾ നോക്കിയപ്പോൾ ഒരു പുഞ്ചിരിയെങ്കിലും ഞാൻ പ്രേതീക്ഷിച്ചിരുന്നു.. പക്ഷെ അതുണ്ടായില്ല… ട്രോള്ളിയുടെ നിയന്ത്രണം ഏറ്റെടുത്ത ഞാൻ പാർക്കിംഗ് ഗ്രൗണ്ടിലേക്ക് നീങ്ങി പിന്നാലെ അവരും.. ബൂട്ടിൽ സാധനങ്ങൾ എല്ലാം എടുത്ത് വെച്ചിട്ട് ഞാൻ വണ്ടിയെടുത്തു… അവർ കുശല പ്രേശ്നങ്ങൾ സംസാരിച്ചു കൊണ്ടിരുന്നു