മുടി ഇഴകളെ വളഞ്ഞു മാറ്റി ഞാൻ അവളുടെ പിൻ കഴുത്തിലൂടെ ഉമ്മവച്ചു ചുണ്ടുകൊണ്ട് ഉരസി അവളുടെ ചെവിയുടെ പിന്നിൽ ചെറുതായി ഒന്ന് കടിച്ചു. കടിഞ്ഞാൺ പൊട്ടിയ കുതിരയെ പോലെ അവൾ ആകെ ഒന്ന് ഉലഞ്ഞു
“ശ്………. ശ്… ശ് ”
എന്നൊരു ശീൽകാരം അവളിൽ നിന്ന് ഉയരുന്നു. അവൾ അറിയാതെ ഊഞ്ഞാലിൽ നിന്ന് ഇറങ്ങി നിന്ന് പോയി.
പെട്ടെന്ന് ആരോ സംസാരിച്ചു കൊണ്ട് നടന്നു വരുന്ന ശബ്ദം കേട്ട് അവൾ എന്നിൽ നിന്ന് കുതറി മാറി.
അവൾ വേഗം ഊഞ്ഞാലിൽ കയറി ഇരുന്നു.
ഞാൻ വീണ്ടും ഊഞ്ഞാൽ തള്ളിക്കൊടുത്തി.
അവരുടെ ശബ്ദം അടുത്തടുത്തു വന്നു.
Walk way light ഇന്റെ വെളിച്ചത്തിൽ പെട്ടന്ന് ഞാനാ മുഖം കണ്ടു.
ഒരു വെള്ളിടി തട്ടിയ പോലെ ഞാൻ നിന്നു.
റാഷി…
റബ്ബേ ഞാൻ ആകെ ഒരു നിമിഷം നിലച്ചു പോയി. എന്റെ കൂട്ടുകാരനാണ്. എന്റെ അയൽവാസിയും അതിലുപരി ഞങ്ങൾ രണ്ടുപേരുടെയും വിവാഹം ഒരു ദിവസത്തിന്റെ വ്യത്യാസത്തിൽ ഒരേ പന്തലിൽ വച്ചാണ് നടന്നത്.
പെട്ടെന്ന് ഒളിക്കാനുള്ള സമയം കിട്ടും മുമ്പേ അവൻ അടുത്ത് എത്തിയിരുന്നു.
ഞാൻ യന്ത്രികമായി അവളെ ഊഞ്ഞാലാട്ടിക്കൊണ്ടിരുന്നു.
അവൻ ഇങ്ങോട്ട് നോക്കല്ലേ എന്ന് മാത്രമായിരുന്നു എന്റെ പ്രാർത്ഥന.
പക്ഷെ പ്രാർത്ഥനാ ദൈവം കേട്ടില്ല അവൻ എന്നെ കണ്ടു.
പക്ഷെ അവൻ എന്നെ കണ്ട സന്തോഷം മുഖത്ത് കണ്ടില്ല ആകെ ഒരു പരിഭ്രമം.
എനിക്ക് ആദ്യം മനസ്സിലായില്ല എങ്കിലും ഞാൻ അവന്റെ കൂടെ ഉള്ള പെണ്ണിനെ നോക്കിയപ്പോൾ പരിഭ്രമത്തിന് കാരണം മനസ്സിലായത്.