“മാറ്, ഞാൻ പോവട്ടെ..”
“എനിക്ക് കുറച്ചു കാര്യങ്ങൾ സംസാരിക്കാനുണ്ട്..”
“വേണ്ട..”
“വേണം..”
“പ്രസാദേട്ടൻ ഉറങ്ങിയിട്ടില്ല.. ഇപ്പൊ എന്നോട് ഇങ്ങനെ കാണിക്കരുത് ഞാൻ കാലു പിടിക്കാം..”
“ശെരി, അവൻ ഉറങ്ങിയിട്ട് വന്നാൽ മതി.. ഞാൻ കാത്തിരിക്കാം. നിനക്കു വേണ്ടി ഞാനൊരു സമ്മാനം വാങ്ങിയിട്ടുണ്ട് അതിന്ന് തന്നെ നിനക്ക് തരണം. എന്നെ കാത്തിരിപ്പിക്കുന്നത് നല്ലതല്ല.. നീ വന്നേ പറ്റു.”
അത്രയും പറഞ്ഞ് അയാൾ വഴി മാറിക്കൊടുത്തു. ഒന്നും മിണ്ടാനാവാതെ അശ്വതി മുറിയിൽ കയറി വാതിലടച്ചു. അവളെ നോക്കിയിരിക്കുവായിരുന്നു പ്രസാദ്. കണ്ടപ്പോൾ വളരെ വലിയ ആശ്വാസമായിരുന്നു അവന്. അശ്വതി അവന്റെ അടുത്തേക്ക് വന്നു.
“ഏട്ടാ.. ഇതാണ് ഞാൻ പറഞ്ഞത്. ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ കണ്ടില്ലെന്ന് നടിച്ചേ പറ്റു. ഇല്ലെങ്കിൽ വിഷമമാകും..”
“സാരമില്ല അശ്വതി.. അയാളെ ഇപ്പോഴാണ് ഞാൻ ശെരിക്ക് മനസിലാക്കിയത്. വേറെയെന്തൊക്കെയോ മനസ്സിൽ വന്നപ്പോ പേടി തോന്നി.”
“വേറെയെന്ത്..?”
“അയാൾ നിന്നെ കേറിപ്പിടിക്കുകയോ വായ പൊത്തുകയോ മറ്റോ ചെയ്താൽ എന്തു ചെയ്യും.. ഞാനറിയുമോ..?”
“അറിഞ്ഞാലും എന്തെങ്കിലും ചെയ്യാനാകുമോ..?”
ആ ചോദ്യം അവനിൽ തീയമ്പുകളായാണ് വന്ന് പതിഞ്ഞത്. മുഖഭാവത്തിൽ അവൾക്കത് മനസ്സിലാവുകയും ചെയ്തു.
“ഏട്ടാ.. വിഷമിപ്പിക്കാൻ പറഞ്ഞതല്ല. അവസ്ഥയെ കളിയാക്കിയതുമല്ല.. പക്ഷെ കുടുംബവുമായി ഒരന്യന്റെ വീട്ടിൽ ഔദാര്യങ്ങളോടെ കഴിഞ്ഞാൽ ഇതുപോലെയാണ് പ്രശനങ്ങൾ വന്നു പെടുക. ഇനിയെങ്കിലും ഏട്ടനത് നന്നായി മനസിലാക്കിയേ പറ്റു..”