അവസാനത്തെ ഫോൺ വിളിയും കഴിഞ്ഞ് മാധവൻ എഴുന്നേൽക്കാൻ തുടങ്ങുമ്പോഴാണ് അശ്വതിയുടെ കാൽപെരുമാറ്റം, വാതിൽക്കൽ.
പാദങ്ങൾ മുതൽ അവളുടെ മേനിയാകെ അയാൾ കണ്ണുഴിഞ്ഞു നോക്കി. ആ നോട്ടത്തിന് മുന്നിൽ വളരെ നേർവസായി നിൽക്കുന്ന അവളുടെ മുഖത്തേക്ക് നോക്കി മാധവന്റെ ചിരിയും.
“ഇങ്ങ് വാ അശ്വതി..”
അയാൾ അവളെ മാടി.
“ഭക്ഷണം ആയിട്ടുണ്ട്.”
ചെറുതായി പേടി തോന്നിയ അശ്വതി അനങ്ങാതെ നിന്ന് വിക്കി കൊണ്ട് പറഞ്ഞു
“അതൊക്കെ കഴിക്കാം.. നീ ഒന്ന് ഇങ്ങ് വന്നേ..”
“വേണ്ട.. നിങ്ങൾ കഴിക്കാൻ വരൂ..”
“അവരൊക്കെ കഴിച്ചോ.?”
“ഉം..”
“ഉറങ്ങിയോ..?”
“കിടന്നു..”
“നീയൊന്ന് ഇങ്ങ് വന്നേ.. പറയട്ടെ..”
നിർബന്ധനയിൽ വളരെ ആദ്യമായി അവൾ അയാളുടെ മുറിയിലേക്ക് കാലെടുത്തു വച്ചു. പക്ഷെ അടുത്തേക്ക് പോകാതെ മേശയുടെ വശത്തായി ഒതുങ്ങി.
“നിന്റെ മുഖം കണ്ടാൽ അറിയാം.. നിനക്ക് എന്തോ എന്നോട് പറയാനുണ്ട്.. ഇങ്ങ് വന്നോളൂ അശ്വതി.. പേടിക്കേണ്ട..”
“അത്..”
“ഇതാണ് നിന്റെ പ്രശ്നം.. എന്തിനാണ് ഇങ്ങനെ പേടിക്കുന്നെ..?
ശരിയാണ്, ഒന്ന് രണ്ടു തവണ ഞാൻ നിന്നോട് വളരെ മോശമായി പെരുമാറിയിട്ടുണ്ട്. അതിന്റെ കാരണവും അതിന്റെ പേരിൽ നിന്നോട് ക്ഷമയും ഞാൻ പറഞ്ഞിട്ടുണ്ട്.
എന്നോട് സംസാരിക്കാൻ നീ പേടിക്കേണ്ട.. നീ സംസാരിക്കുന്നതാണ് എനിക്കിഷ്ടം.. അത് ദേഷ്യമായിട്ടാണെങ്കിൽ കൂടി..”
“പ്രസാദേട്ടന് കുറച്ച് മരുന്നുകൾ വാങ്ങാനുണ്ട്.”
“ഹൊ.. അതാണോ..?? അതൊക്കെ വാങ്ങാം..”
അവളൊന്നും മിണ്ടിയില്ല.
“വേറെയെന്താ പറയാനുള്ളത്..?”
“വേറൊന്നുമില്ല..”
“സഹായമല്ലാതെ എന്നോട് വേറെന്ത് ചോദിക്കാനാണല്ലേ.. ഹ.. സാരമില്ല.. ഇങ്ങ് വാ കുറച്ചു നേരം ഇവിടെ ഇരിക്ക്..”