മാധവന്റെ തുറന്ന കൈത്തലത്തിൽ കിടന്നുളിയുന്ന സ്വർണക്കമലുകൾ. നേർവസായി ഇരിക്കുന്ന അവളുടെ ഉള്ളിൽ അതിശയമായിയുന്നു തോന്നിയത്. ഇതുവരെ ഒരു സ്വർണ തരി പോലും കാണാൻ ഭാഗ്യമില്ലാതിരുന്ന തന്റെ മുന്നിൽ സ്വർണ ജിമിക്കി കമ്മലുകൾ കാണുമ്പോൾ ഉള്ളിലെവിടെയോ ഒരു തിരയുണർന്ന മൃദുഭാവം.
പക്ഷെ താൻ എവിടെയാണെന്ന ബോധം അവളുടെയുള്ളിലെ ഉണർവിനെ മാറ്റി മറിച്ചു. ഇത് സ്വീകരിച്ചാൽ തനിക്കുണ്ടാവുന്നത് അപമാനമല്ലേ.. സ്വന്തം വ്യക്തിത്വത്തോട് ചെയ്യുന്ന ചതി.
“നിനക്ക് വേണ്ടി വാങ്ങിയതാണ് അശ്വതി..”
“എനിക്ക് വേണ്ട..”
അവൾ മുഖം കടുപ്പിച്ചു.
“അങ്ങനെ നിരസിക്കരുത് പെണ്ണേ.. ഈ ലോകത്ത് നൂറിലൊരു പത്തു പെണ്ണുങ്ങൾക്കേ ഇതൊക്കെയണിയാനുള്ള ഭാഗ്യമുണ്ടാകു. നീ ഇപ്പോൾ ഭാഗ്യവതിയാണ്..”
“എനിക്ക് ഒന്നും കേൾക്കണ്ട.. ഞാൻ പോകുവാണ്..”
അശ്വതി എഴുന്നേൽക്കാൻ തുടങ്ങിയപ്പോൾ മാധവൻ അവളെ കയ്യിൽ പിടിച്ചിരുത്തി.
“ശ്ഹ്.. എന്നെ വിട്..”
“ഒരു മിനുട്ട്..”
“ഇനിയെന്താ.. ഞാൻ വേണ്ടെന്ന് പറഞ്ഞില്ലേ..”
“ഇല്ല.., എനിക്കറിയാം.. ഇതൊക്കെ ആഗ്രഹിക്കുന്ന പെണ്ണ് തന്നെയാണ് നീ. നിന്റെ സാഹചര്യങ്ങളാണ് നിന്നെ ഇങ്ങനെയാക്കിയത്. നിൻറെയീ ആഗ്രഹങ്ങൾ ഉപേക്ഷിച്ച് ഒതുങ്ങി ജീവിക്കരുത്..”
“ഒരിക്കലുമല്ല.. ഇതൊന്നും കാണിച്ച് എന്നെ പ്രലോഭിപ്പിക്കാൻ നോക്കുകയും വേണ്ട.
“വേണ്ടെങ്കിൽ വേണ്ട.. നീ ഇതൊന്ന് അണിഞ്ഞു കാണാൻഒരു മോഹം.. അതെങ്കിലും ചെയ്ത് തരില്ലേ..?”
“ഇല്ലാ..”
“എന്തൊരു വാശിയാണ് പെണ്ണേ ഇത്..?”
“ആ അങ്ങനെ കരുതിക്കോ..”
“പ്ലീസ്.. എന്റെയൊരാഗ്രഹമല്ലേ..”