ദോശയുടെ കൂടെ അവൾക്കിഷ്ടപ്പെട്ട തക്കാളി ചട്ണിയും കണ്ടപ്പോഴേ അവളുടെ വായിൽ വെള്ളമൂറി.
മോളെ അച്ചാച്ചനെയും അച്ഛമ്മയെയും വിളിച്ചോ എന്നുള്ള ലേഖയുടെ ചോദ്യത്തിന്.
അവര് കഴിച്ചോളും എനിക്ക് ക്ലാസിനു പോകാനുള്ളതാ.
അതിനു നിനക്ക് പോകാറുള്ള സമയം ആയില്ലല്ലോ മോളെ.
അമ്മയൊന്നു മിണ്ടാത്തിരുന്നേ ഞാനിതൊന്നു കഴിച്ചു തീർക്കട്ടെ എന്നിട്ടാകാം ബാക്കിയെല്ലാം എന്ന് പറഞ്ഞോണ്ട് ശ്രുതി തീറ്റ തുടർന്ന്.
ഇങ്ങിനെ ഒരുത്തി.
തക്കാളി ചട്ണി കണ്ടാൽ പിന്നെ വേറെ ഒരു ചിന്തയും ഇല്ലാത്ത ഒരുത്തി.
അതെ അമ്മയുണ്ടാകുന്ന ഈ ചട്ണിയുണ്ടല്ലോ വല്ലാത്ത ടെസ്റ്റാ അമ്മേ.
ഹ്മ്മ് മതി മതി വേഗം കഴിക്കാൻ നോക്കെടി എന്ന് പറഞ്ഞോണ്ട് ലേഖ അച്ഛനെയും അമ്മയെയും വിളിച്ചു.
അവര് വരുമ്പോൾ ശ്രുതി കഴിച്ചു തീർന്നിരുന്നു.
ആഹാ മോള് കഴിച്ചോ.
ഹ്മ്മ് അവള് കഴിച്ചു.
ഇനിയുള്ളവർക്ക് വല്ലതും മിച്ചം ഉണ്ടോ ആവോ.
അവൾ കഴിച്ചോട്ടെ ലേഖേ.
അവൾ കുഞ്ഞ് കുട്ടിയല്ലേ
നല്ല കുഞ്ഞ് കുട്ടിയാ. ഇങ്ങോട്ടേക്കു ഒന്ന് വരാൻ പറഞ്ഞാൽ തിരിഞ്ഞു നോക്കില്ല.
അതച്ഛന്റെ ഓർഡർ ഉള്ളത് കൊണ്ടല്ലേ.
ഹാവൂ മോൾക് പറ്റിയ അച്ഛൻ ആണല്ലോ.
ദേ എന്റെ അച്ഛനെ കുറ്റം പറഞ്ഞാൽ ഉണ്ടല്ലോ.
ഇല്ലയെ ഞാനാരെയും ഒന്നും പറയുന്നില്ലേ.
അമ്മ പേടിക്കേണ്ട ഞാൻ അതികം ഒന്നും കഴിച്ചിട്ടില്ല
നിങ്ങടെ മോൻ വേണ്ടതെല്ലാം അതിലുണ്ട് ഇനി അതിന്റെ പേരിൽ എന്നെ വഴക്ക് പറയാൻ വരേണ്ട കേട്ടല്ലോ.
ടി മതി മതി മിണ്ടാതെ ക്ലാസിനു പോകാൻ നോക്ക്.
എപ്പോ നോക്കിയാലും അവന്റെ മേലെ കുതിര കയറാനെ നിനക്ക് നേരമുള്ളൂ.