അപ്പോഴേക്കും ശ്രുതി ഭക്ഷണം കഴിച്ചോണ്ട് അവരുടെ അടുത്തേക്ക് വന്നു.
ആ മോൾക്ക് ഇന്ന് സ്കൂൾ ഇല്ലേ മോളെ.
ഇന്ന് നേരത്തെ വിട്ടു അച്ഛമ്മേ.
അതെന്തേ.
യുവജനോത്സവത്തിന്റെ എന്തോ കാര്യത്തിന് വേണ്ടിയാ.
ഹ്മ്മ് നി വല്ലതും കഴിച്ചോ മോളെ.
ഹ്മ്മ് കഴിച്ചു.
ആ നല്ല ആളോടാ അമ്മ ചോദിക്കുന്നെ.
വന്നപ്പോയെ വിശക്കുന്നു എന്ന് പറഞ്ഞു എന്നെ ചാടി കടിക്കാൻ നില്കുവാരുന്നു.
കുട്ടികളല്ലേ ലേഖേ അവർക്കു വിശക്കില്ലേ.
അതിനു ഇങ്ങിനെയും ഉണ്ടോ..
എന്ന് പറഞ്ഞോണ്ട് ലേഖ അച്ഛന് നേരെ വെള്ളം നീട്ടി.
അവൾക്ക് അച്ഛമ്മയുടെ വാശിയും ദേഷ്യവും അതേപടിയാകിട്ടിയിരിക്കുന്നെ അതായിരിക്കും അല്ലേ മോളെ എന്ന് പറഞ്ഞോണ്ട് അച്ചാച്ചൻ ചിരിച്ചു.
എല്ലാവരുടെയും കണ്ണുകൾ അച്ഛമ്മയുടെ മുഖത്തേക്കായിരുന്നു.
അച്ഛമ്മ ഒന്ന് ചിരിച്ചോണ്ട് വാശിയും ദേഷ്യവും ഒക്കെ പെണ്ണുങ്ങൾക്ക് പറഞ്ഞിട്ടുള്ളതാ അല്ലേടി മോളെ.
എന്നാലും ഇത്രയും പാടില്ല.
അതിനിപ്പോ അവൾ എന്തു ചെയ്തെന്നാ.
വിശക്കുന്നു എന്ന് പറഞ്ഞതിൽ എന്തു തെറ്റാ.
ആ അങ്ങിനെ ചോദിക് അച്ഛമ്മേ.
അമ്മയെ കാണാതായപ്പോൾ ഞാൻ ഇച്ചിരി ശബ്ദം ഉയർത്തി എന്നെല്ലേയുള്ളു.
മതി മതി ഇനി അതും പറഞ്ഞു തുടങ്ങേണ്ട. ലേഖ മകളെ നോക്കി വഴക്ക് പറയുമ്പോലെ പറഞ്ഞോണ്ട് അച്ഛന്റെ കയ്യിലിരുന്നു ഗ്ലാസും വാങ്ങിച്ചോണ്ട് അടുക്കളയിലേക്ക് തന്നെ നടന്നു.
അമ്മയെ കാണാൻ ഞാൻ അടുക്കളയെ ചുറ്റി പറ്റി നിന്നെങ്കിലും ശ്രുതി ഉള്ളത് കൊണ്ടാണോ എന്തോ അമ്മ എന്നെ കണ്ട ഭാവം നഠിച്ചില്ല.
അതിലെനിക്ക് ഇച്ചിരി ദേഷ്യം തോന്നിയെങ്കിലും ഇത്രയും നടന്നില്ലേ ഇനി അതും നടക്കേണ്ട സമയത്ത് നടന്നു കൊള്ളും എന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചോണ്ട് ഞാൻ അച്ചാച്ചന്റെയും അച്ഛമ്മയുടെയും കൂടെ കൂടി.