വീട്ടിൽ അവളൊരു നല്ല മരുമകളും അച്ഛനമ്മമാർക്കു പ്രിയപെട്ടവളും ആയിരുന്നു.
ഓരോ നിമിഷവും ആസ്വദിച്ചു കൊണ്ടിരുന്ന രാജീവിനും ലേഖക്കും ഇടയിലേക്ക് ആദ്യ കണ്മണിയായിട്ടായിരുന്നു രാഹുൽ പിറന്നു വീണത്.
കുഞ്ഞിലേ തുടങ്ങിയ ശീലം രാഹുലിലിൽ അതിന്നും അങ്ങിനെ തന്നെ നിലനിൽക്കുന്നു.
അമ്മയായിരുന്നു അവന്റെ ലോകം
ലേഖയും തന്റെ പോന്നോമനയെ അതുപോലെ ആയിരുന്നു വളർത്തിയതും.
എന്തിനും ഏതിനും അമ്മയല്ലാതെ വേറെയാരെയും രാഹുലിന് പറ്റില്ലായിരുന്നു.
അവന്റെ ഓരോ കാര്യങ്ങൾക്കും അവൻ അമ്മയുടെ അടുക്കലേക്ക് ആയിരുന്നു ഓടിചെന്നിരുന്നത്.
മകൻ വലുതാകുന്തോറും ലേഖ അവനെ ചേർത്ത് പിടിച്ചോണ്ടിരുന്നു.
രാഹുലിന്റെ വളർച്ചയുടെ ഓരോ ഘട്ടം കടന്നു പോയതും ലേഖയുടെ ആഗ്രഹങ്ങൾക്കനുസരിച്ചായിരുന്നു.
ലേഖ എങ്ങോട്ടെങ്കിലും ഇറങ്ങിയാൽ കൂടെ രാഹുലും കാണും അമ്മയുടെ സാരി തുമ്പു പിടിച്ചോണ്ട്.
അമ്മയുടെ സാറിത്തുമ്പും പിടിച്ചുള്ള രാഹുലിന്റെ വരവ് കാണുമ്പോൾ എല്ലാവരും അവനെ കളിയക്കുമായിരുന്നു ഇങ്ങിനെ ഒരു അമ്മക്കുട്ടി എന്നൊക്കെ പറഞ്ഞോണ്ട്.
ലേഖ അതെല്ലാം കേട്ട് ചിരിക്കുമെങ്കിലും അവൾക്കും തോന്നി തുടങ്ങിയിരുന്നു.
രാഹുലിന്റെ ഓരോ പ്രവർത്തികളും തന്നെ ചുറ്റി പറ്റിയുള്ളതാണ് ഇങ്ങിനെപോയാൽ ശരിയാകില്ല അവനെ ഒരു നല്ല ആൺകുട്ടിയായി തന്നെ വളർത്തണം അതിനായി അവൾ ഒരുപാടു ചിന്തിച്ചു കൊണ്ടിരുന്നു
രാഹുലിന്റെ അച്ചാച്ചനും അച്ഛമ്മയും ലേഖയോട് ഒരു കാര്യം പറഞ്ഞു.
മോളെ അത് ഈ പ്രായത്തിൽ കുഞ്ഞുങ്ങൾ അങ്ങിനെ തന്നെയാ.