“”…ഹലോ… വെട്ടിക്കണ്ടിച്ചുവെച്ച പച്ചക്കറിയില് വല്ലതും തുപ്പിയാ കൊട്ടത്തേങ്ങയ്ക്കെറിയും ഞാൻ..!!”””_ എന്ന ശ്രീയുടെ ഡയലോഗുവീണത്…
“”…ശ്ശേ.! നശിപ്പിച്ച്… മാമനങ്ങട് മാസായി കേറിക്കേറി വന്നതായ്രുന്നു… കളഞ്ഞില്ലേ..!!”””_ ജോക്കുട്ടനാണ്… ചിരണ്ടിയ തേങ്ങയുടെ ഹോളിൽക്കൂടി നോക്കിയാണ് ഡയലോഗ്…
“”…ഏഹ്.! നീയിവിടെയുണ്ടായ്രുന്നോ..?? നീ എപ്പൊയെത്തി..?? നിന്നെ കാണാനേയില്ലല്ലോ..!!”””_ ചിറികടിച്ച് ചിരിയമർത്തിക്കൊണ്ട് അച്ചുവീണ്ടും…
“”…നിങ്ങളവിടെ വടിപോലെ നിൽക്കാതെ ഈ തേങ്ങയൊന്നു ചിരണ്ടിയ്ക്കേ… എന്റെ നട്ടെല്ല് വെള്ളമായെന്നു തോന്നുന്നു..!!”””_ പാതിചിരണ്ടിയ തേങ്ങാമുറി അമ്മയുടെ നേരെ നീട്ടിപ്പറഞ്ഞുകൊണ്ട് ശ്രീക്കുട്ടൻ ഡെസ്ക്കിനു മേലെനിന്നിറങ്ങി…
“”…ഡേയ്… അത്രയ്ക്കൊക്കെ വേണോ..??”””_ അതിനു ഞാനവനെ നോക്കീതും,
“”…ഏയ്.! ഇതങ്ങനൊന്നുമല്ല മാമാ… പാചകത്തിന്റെ ക്രെഡിറ്റ് പോവാണ്ടിരിയ്ക്കാൻ പാഞ്ഞിങ്ങുപോന്നതാ… കറികളൊക്കെ ആരാ ഉണ്ടാക്കിയേന്നു ചോദിച്ചാൽ അല്ലേൽ നമ്മുടെ പേരുപറയണ്ടേ… ഇതാവുമ്പോൾ എല്ലാരുംകൂടിയാന്നു പറയാല്ലോ..!!”””_ ശ്രീ കേസുതിരിച്ചതും എല്ലാരുംകൂടി ആക്കിയഭാവത്തിൽ അവരെയൊരു നോട്ടം…
“”… ഓ.! പിന്നേ… നിന്റെയൊക്കെ ക്രെഡിറ്റ് കിട്ടീട്ടുവേണാലോ ഞങ്ങക്കു ജീവിയ്ക്കാൻ… നിങ്ങളിങ്ങനെ അടുക്കളേൽക്കിടന്നു കഷ്ടപ്പെടുവാണല്ലോന്ന് ഓർത്തപ്പോൾ അവിടെ വെറുതേനിൽക്കാൻ തോന്നീല്ല… അങ്ങനെ വന്നുനോക്കീപ്പോ… ഇപ്പോളതായോ കുറ്റം..??”””_ ചെറിയമ്മയാണ്…