ഇവിടുത്തെ വർത്താനവും ചിരിയുംകളിയുമൊന്നും സുഖിയ്ക്കുന്നുണ്ടാവില്ല…
എന്നലാരു കാര്യമാക്കുന്നു..??
അങ്ങനെ കൊണ്ടുംകൊടുത്തും നിൽക്കുമ്പോഴാണ്…
“”…എടാ… അച്ഛനെങ്ങോട്ടാടാ പോയത്..??”””_ എന്ന് ജോക്കുട്ടന്റമ്മ ചോദിയ്ക്കുന്നത്…
അതിന്,
“”…ഇവിടെ തിന്നാൻ കൊള്ളാവുന്ന ഒന്നുമില്ലാത്തോണ്ട് വല്ല ഹോട്ടലിലും പോയിക്കാണും..!!”””_ എന്നായ്രുന്നു ജോക്കുട്ടന്റെ മറുപടി…
“”…ദേ ജോക്കുട്ടാ… മിണ്ടാണ്ടിരിക്കാൻ ഞാമ്പറഞ്ഞൂട്ടോ..!!”””_ ചേച്ചി താക്കീതുപോലെ പറഞ്ഞു…
“”…നീയൊന്നു പോയേടി… കല്യാണത്തലേന്ന് നിന്റളിഞ്ഞ സാമ്പാറല്ലേ തിന്നേണ്ടത്… കടിച്ചു പറിക്കാനൊന്നുമില്ലാതെ പിന്നെന്തോന്ന് കല്യാണം..?? എന്തോന്നെടാ സിദ്ധൂ ഇത്..??”””_ ഒരുമാതിരി ചൊറിപ്പിളേളരെപ്പോലെ അവൻ വീണ്ടുമിരുന്ന് മാന്തി…
“”…അവന്റൊടുക്കത്തൊരു കടിച്ചുപറി… അത്രയ്ക്കു പറ്റുന്നേലിന്നാ ഇതും കടിച്ചുപറിച്ചിവടെ നിന്നോ..!!”””_ ആരുമൊന്നും മിണ്ടാതെ നിൽക്കുന്ന കണ്ടപ്പോൾ അമർഷം സഹിയ്ക്കാനാവാതെ ഒരു മുരിങ്ങാക്കോലെടുത്ത് അവന്റെ കയ്യിൽ പിടിപ്പിച്ചേച്ച് ചേച്ചിനിന്ന് തുള്ളി…
“”…ഏഹ്..?? കടിച്ചുപറിയ്ക്കാൻ മുരിങ്ങാക്കോലോ..?? ഇതൊന്നുമത്ര ശെരിയല്ലാട്ടോ ചേച്ചീ..!!”””_ എടുത്തടിച്ചപോലെ ശ്രീക്കുട്ടൻ തൊടുത്ത അമ്പ് കൃത്യമായി ലക്ഷ്യസ്ഥാനം ഭേദിച്ചപ്പോൾ ചേച്ചിയും ജോക്കുട്ടനും ശെരിയ്ക്കങ്ങട് ചൂളി…
ആ സമയം,
“”…ദേ… ഒരന്യവീട്ടിലുവന്ന് വൃത്തികേടുകാണിച്ചാ രണ്ടിനും കിട്ടുമെന്റേന്ന്… പറഞ്ഞില്ലാന്നുവേണ്ട..!!”””_ അച്ചുവും വിട്ടില്ല… അതിനിടയിൽ,