“”…അത്… ഇവനെയൊന്നും പറഞ്ഞുവിടാൻ പറ്റത്തില്ല… നാളെയൊരു കല്യാണംനടക്കുന്ന വീടാ… ഇവനാ വണ്ടിവല്ലോംകൊണ്ടോയി തട്ടുവോമുട്ടുവോചെയ്താൽ നാളെപ്പോകാനിനി വേറെ വണ്ടിവിളിയ്ക്കണം… അതുകൊണ്ട് ശ്രീക്കുട്ടൻ പോയിട്ടുവന്നാമതി… അവനാകുമ്പോ സൂക്ഷിച്ചോടിച്ചോളും..!!”””_ പുള്ളി വീണ്ടുംനിന്ന് ന്യായീകരിച്ചുമെഴുകുവാ… അന്നെൻഗേജ്മെന്റിന്റന്ന് കീത്തൂന്റെകൂട്ടുകാരികളെ വിളിച്ചിട്ടുവരാനും കൊണ്ടാക്കാനുമൊക്കെ
എന്റെ ഡ്രൈവിങ്ങിനൊരു കുഴപ്പോമില്ലായ്രുന്നു… ഇതിപ്പയിവരൊക്കെ എന്നോടീ സ്നേഹംകാണിയ്ക്കുന്നത് സഹിയ്ക്കാഞ്ഞിട്ട് കളിയാക്കാനൊരു വഴിതപ്പിയെടുത്തതാ…
എന്നാൽ ഞാനൊന്നും പറയേണ്ടിവന്നില്ല, അച്ഛൻതന്നതിനു മറുപടികൊടുത്തു;
“”…ഡാ കോപ്പേ… ഞാനിതിനു മറുപടിപറയാത്തത് ഇതു നിന്റെ വീടായതുകൊണ്ടു മാത്രവാ… വണ്ടിതട്ടുമ്പോലും… അപ്പോഴുമവനവന്റെ കിണ്ടീങ്കൊണ്ടുപോകാൻ പറ്റൂല്ലാന്നുള്ളതാ വെഷമം…
അല്ലാതെ ചെക്കനെന്തേലും പറ്റിയാലോന്നല്ല..!!”””_ നിന്നൊന്നു തെറിച്ചശേഷം അച്ഛനെന്റെനേരെ തിരിഞ്ഞു;
“”…സിദ്ധൂ… മുറ്റത്തു നമ്മടെ വണ്ടികിടപ്പുണ്ട്… താക്കോലൊന്നുകേല് വണ്ടിയേക്കാണും… അല്ലെങ്കി റൂമിക്കാണും… എടുത്തിട്ടുപോയാ പിള്ളേരെയിങ്ങു വിളിച്ചോണ്ടുവാ… ഞാനൊന്നുനോക്കട്ടെ, എന്നതാപറ്റുന്നേന്ന്..!!”””_ ശേഷം ശ്രീയുടെ മുഖത്തേയ്ക്കുനോക്കി,
“”…ശ്രീക്കുട്ടാ… ഞാമ്പറയാതെയീ കേസിന് നീ പോയേക്കുവേ ചെയ്യരുത്… കേട്ടല്ലോ..??”””_ ന്നൊരു ഡയലോഗുകൂടി ചേർത്തപ്പോൾ അച്ഛൻപറഞ്ഞതിനവൻ
അറിയാതെ തലയാട്ടുകയായ്രുന്നു… അപ്പോഴും ബാക്കിയുള്ളവർക്ക് ഒന്നുംമിണ്ടാൻവയ്യാത്തവസ്ഥയിൽ തമ്മിൽത്തമ്മിൽ നോക്കിനിൽക്കാനേ കഴിഞ്ഞുള്ളൂ…