പുള്ളിയുടെയാ വാക്കുകേട്ട് കൈകഴുകുവായ്രുന്ന
ഞാൻ അതുകേട്ടതും പെട്ടെന്നൊന്നുസ്റ്റക്കായി… എല്ലാരേം മാറിമാറിയൊന്നു നോക്കുമ്പോൾ അവരെല്ലാമെന്നെത്തന്നെ നോക്കിയിരിയ്ക്കുവാണ്… പക്ഷേ,
ആരുടേംമുഖത്തു രക്തവർണ്ണമില്ല…
…എന്റെയീവീട്ടിലെ സ്ഥാനമെന്താണെന്ന് ഇപ്പോളവർക്കു പൂർണ്ണമായും മനസ്സിലായ്ട്ടുണ്ടാവും… ഞാനൊരു വിളറിയ ചിരിചിരിച്ചു.
“”…അതെന്താ അങ്ങനെ..??”””_ പെട്ടെന്നായ്രുന്നു ജോക്കുട്ടന്റച്ഛന്റെ ചോദ്യം…
“”…അതുപിന്നെ ബോധോം പൊക്കാണോമില്ലാത്തോനെയൊന്നും ഇങ്ങനെയുള്ള കാര്യത്തിനയയ്ക്കാൻ പറ്റൂല്ല… എവടേലുംപോയി വായുംപൊളിച്ചുനിന്നിട്ടിങ്ങു പോരാനേ ഇവനെക്കൊണ്ടൊക്കെ പറ്റൂ..!!”””_ അതായ്രുന്നൂ പുള്ളിയുടെമറുപടി…
അതിനെന്തോ മറുപടിപറയാനായി തുടങ്ങിയ ശ്രീയെ മാമൻ കൈയ്ക്കുപിടിച്ചു വേണ്ടാന്നു കണ്ണുകാണിച്ചു… ശേഷം,
“”…അല്ലളിയാ… ബോധോംപൊക്കണോം കൂടിപ്പോയ നിങ്ങളുണ്ടാക്കിയ പന്തല് രാവിലെയെങ്ങനാ കിടന്നേന്നു കണ്ടായ്രുന്നോ..?? എന്നിട്ടവടെവന്നിട്ട് നിങ്ങളെന്തോ ഊമ്പി..?? ദേ… വീട്ടിലാളെക്കണ്ടപ്പൊ വെറുതേനിയ്ക്കുന്ന ചെക്കന്റെ നെഞ്ചത്തുകേറാൻ നിന്നാലുണ്ടല്ലോ..!!”””_ ന്നുംപറഞ്ഞു മാമനൊന്നു കടിച്ചുപിടിച്ചതും പുള്ളിയൊന്നു വിളറി… ഉടനേ ജോക്കുട്ടന്റച്ഛന്റേം ശബ്ദമുയർന്നു;
“”…അവനു ബോധമില്ലാന്ന്
നീയാണോ തീരുമാനിയ്ക്കുന്നത്..?? അവന്റെ പെങ്ങടെ കല്യാണത്തിനുവന്നവരെ വിളിച്ചുകൊണ്ടുവരാനുള്ള ബോധമെങ്കിലും അവനില്ലെങ്കി, അവനെയെന്താ ചെയ്യേണ്ടതെന്ന് എനിയ്ക്കറിയാം… ഞാനൊന്നുനോക്കട്ടെ, അവനു ബോധമുണ്ടോ ഇല്ലയോന്ന്…
സിദ്ധൂ… നീ പോവാൻനോക്കെടാ..!!”””