“” അതെന്റെ ഉള്ളിൽ മാത്രം ഒതുങ്ങി നിൽക്കണമെന്നായിരുന്നു ആഗ്രഹം. നീ ചോദിച്ചത് കൊണ്ടു മാത്രം നിന്നോട് ഞാൻ പറയാം. അദ്ദേഹത്തിന്റെ പേര് ജോൺ.. മനസമ്മതം കഴിഞ്ഞു എല്ലാ അർത്ഥത്തിലും ഞങ്ങൾ അടുത്തു. ഒരു സ്ത്രീ ആഗ്രഹിക്കുന്നതിനേക്കാളും സ്നേഹം കല്യാണത്തിന് മുൻപ് അദ്ദേഹം എനിക്ക് തന്നു. ദൈവത്തിനു അത് കണ്ടു അസൂയ വന്നിട്ടുണ്ടാവും. കല്യാണത്തിന്റെ അന്ന് ഒരു ആക്സിഡന്റിന്റെ രൂപത്തിൽ അദ്ദേഹത്തെ ദൈവം കൊണ്ടു പോയി. എല്ലാവരുടെയും മുമ്പിൽ ഞാൻ അഭിനയിക്കുയാണ് “” കരച്ചിൽ വന്നിട്ടും അവൾ അത് പിടിച്ചു നിന്നു എന്നോട് പറഞ്ഞു.
അപ്പോൾ മാഡം ഇപ്പോഴും പുള്ളികാരനെ ഓർത്തു ജീവിക്കുകയാണ്. പുള്ളിയോടുള്ള ബഹുമാനവും സ്നേഹവും ആ വാക്കുകളിൽ നിന്നും വ്യക്തമാണ്.
“”ജയ്സാ നീ ഇതാരോടും പറയരുത്. ആവണിയോടും മിയയോടുപോലും. ഇങ്ങനെ തന്നെ മുന്നോട്ടു പോവാനാണ് എനിക്കിഷ്ടം.””
എന്നെ ഞെട്ടിച്ചു കൊണ്ടാണ് അവരുടെ പേര് പറഞ്ഞത്. ചിലപ്പോൾ ഞാൻ അവരുടെ കൂടെ താമസിക്കുന്നത് കൊണ്ടാവാം.
“”അപ്പോൾ മാഡത്തിന്റെ ഫാമിലി “”
“”എല്ലാവരും നാട്ടിലുണ്ട്. “”
“”മാഡം വിഷമിക്കരുത്. ഒരു സുഹൃത്തായി എന്നും ഞാൻ കൂടെയുണ്ടാവും. എന്താവിഷ്യത്തിനും മാഡത്തിന് എന്നെ വിളിക്കാം..”” എന്റെ വാക്കുകൾ കേട്ടു അവളുടെ മുഖത്തു അല്പം സന്തോഷം കൊണ്ടുവരാൻ കഴിഞ്ഞു.
“”ഞാൻ റൂമിൽ പോകട്ടെ. വീട്ടിലൊക്കെ വിളിക്കണം “” ഞാൻ റൂമിൽ നിന്നും ഇറങ്ങി എന്റെ റൂമിലേക്ക് പോയി. പുറകെ വന്ന മാം വാതിലടച്ചു.