ആകർഷിക്കലും ഒഴിഞ്ഞു മാറ്റവും ഒരുപോലെ ആയിരുന്നു ഇത്തയിൽ.
അടുത്ത ശനിയാഴ്ച ഞാൻനാട്ടിൽ പോയി. ഞായറാഴ്ച വൈകിട്ട് ആണ് തിരിച്ചു വരാനായി
രുന്നു പ്ലാൻ.സാധാരണ എന്റെ വീട്ടി
പോയി വരുന്നത് അങ്ങനെ ആണ്.
പക്ഷെ അപ്രതീക്ഷിതമായി മോനെ കൊണ്ട് വൈകുന്നേരം ഹോസ്പിറ്റലിൽ പോവേണ്ടി വന്നു. ഒരു ചെറിയ പനി. ഹോസ്പിറ്റലിൽ
വെച്ച് തന്നെ മാധവൻ സാറിനെ ഫോൺ ചെയ്തു വിവരം പറഞ്ഞു.
“കുഴപ്പമില്ല അടുത്ത ദിവസം വരുമ്പോൾ ലീവ് ലെറ്റർ കൊണ്ട് വന്നാൽ മതി എന്ന് പറഞ്ഞു സാർ.
ഹോസ്പിറ്റലിൽ നിന്ന് വന്നപ്പോ സമയം ഒൻപത് മണി കഴിഞ്ഞു.
രാവിലെ നോക്കുമ്പോൾ പനി കുറ
ഞ്ഞിട്ട് ഉണ്ട്. സമാധാനം ആയി.
രാവിലെ നേരത്തെ ഉള്ള ട്രെയിനിൽ
തന്നെ കോഴിക്കോട് വന്നു. പതിനൊന്നു മണി ആയപ്പോൾ തിരിച്ചെത്തി.പുറത്ത് ഉള്ള stircase വഴി റൂമിൽ കേറാതെ നേരെ ഡോർ ബെൽ അടിച്ചു.ഇത്ത വന്നു വാതില്
തുറന്നു.
“ഓഹ്ഹ്.. മോളോ.. എന്ത് പറ്റി മോന്… ഇത്ത ജിജ്ഞാസയോടെ ചോദിച്ചു.ഞാൻ ഹോസ്പിറ്റലിൽ വെച്ച് തന്നെ ഇത്തയെ വിവരം അറിയിച്ചിരുന്നു.
“വൈകുന്നേരം ഒരു ചെറിയ പനി ഇത്ത. ഇപ്പോൾ കുഴപ്പമില്ല.. ഞാൻ ബാഗ് സോഫയിൽ വെച്ചു. പുറത്ത് മഴക്കാറ് ഉണ്ട്. മൂടിയ അന്തരീക്ഷം.
“നല്ലോണം മാറിയോ..
ഇത്ത ചോദിച്ചു.
“കുഴപ്പമില്ല ഇത്താ. രാവിലെ അവൻ
ഭക്ഷണം ഒക്കെ കഴിച്ചു…
സോഫയിൽ ഇരുന്നു നെറ്റിയിലെ വിയർപ്പ് സാരിത്തുമ്പ് കൊണ്ട് ഒപ്പി എടുക്കുന്നതിനിടക്ക് പറഞ്ഞു.
അപ്പോഴേക്കും ഇത്ത ഗ്ലാസിൽ വെള്ളം കൊണ്ട് വന്നു. ഞാൻ അത് ഒറ്റവലിക്ക് തീർത്തു.
“മോൾ പോയി ഡ്രസ്സ് ഒക്കെ മാറി വാ.. ഞാൻ ചായ ഇടാം.. ഇത്ത പറഞ്ഞു.