ചിലപ്പോൾ ഒക്കെ ഞാൻ കുടുംബക്കാരെ കുറിച്ചോർക്കും, വിദേശത്തേക്ക് പോയ ശേഷം ഒരു തവണ മാത്രം ഒരു കാൾ,അതുംരണ്ടു മിനിട്ടിൽ താഴെ മാത്രം. ഒറ്റയ്ക്ക് ഇരിക്കുമ്പോൾ ഈയിടെയായി അവരുടെയൊക്കെ ഓർമ്മ എന്നെ വല്ലാണ്ട് ചുട്ടു പൊള്ളിക്കുന്നുണ്ട്. അറിയാതെ ഒരു നൊമ്പരം. ഞാൻ എന്നൊരാൾ അവർക്ക് ആരുമല്ലേ.. ഇത്രയധികം വെറുക്കാൻ.. എന്നേക്കാൾ മോശമായ എത്ര പേർ കുടുംബത്തോടൊപ്പമാണ് ജീവിക്കുന്നത്.
ആലോചിച്ചു കാടു കേറുമ്പോൾ കുടിക്കുന്ന പെഗ്ഗിന്റെ എണ്ണം കൂട്ടിയാണ് അതിനു വിലങ്ങിടുന്നത്.
പണം വന്നു നിറയാൻ തുടങ്ങിയതോടെ എന്റെ സ്വഭാവം മാറാൻ തുടങ്ങിയിരുന്നല്ലോ, ഇപ്പോൾ അത് ഏകദേശം പൂർണ്ണമായും മാറിയിരിക്കുന്നു.
സമീറയുടെ അരികിൽ അല്ലെങ്കിൽ അവളുടെ സമീപ്യത്തിൽ മാത്രമാണ് എന്നിൽ മൃദുല വികാരങ്ങൾ ഉണ്ടാവുക. കാലിന്നിടയിലെ സുഖവും കാശ് കൊണ്ടും, കൈക്കരുത്ത് കൊണ്ടും എന്തും നേടുക എന്നതും ഇപ്പോൾ ഒരു പതിവായി മാറിയിരിക്കുകയാണ്.
————————————————————-
സമീറ എന്റെ കാര്യം അവളുടെ വീട്ടിൽ അവതരിപ്പിച്ചു. കരുതിയത് പോലെ അനുകൂലമായ മറുപടി ആയിരുന്നില്ല. അവർ വളരെ വലിയ രീതിയിൽ ഉള്ള എതിർപ്പ് പ്രകടിപ്പിച്ചു. അവളുടെ ആങ്ങളമാർ അവളെ കയ്യേറ്റം വരെ ചെയ്തു.
മതം മാത്രമായിരുന്നു അവരുടെ പ്രശ്നം. അവൾക്ക് അങ്ങനെ ഒരു രണ്ടാം വിവാഹം വേണമെങ്കിൽ അവരുടെ മതത്തിൽ നിന്നും നടത്തിക്കൊടുക്കാമെന്നു അവളുടെ ബാപ്പയും, ഉമ്മയും പറഞ്ഞു.
കരഞ്ഞു കലങ്ങിയ കണ്ണും, തിണർത്ത കവിളുമായ് വീഡിയോ കോളിൽ അവളുടെ മുഖം കണ്ടതോടെ എന്റെ സകല നിയന്ത്രണവും തെറ്റി.