Home Turf [Adit]

Posted by

പരമ്പരാഗതമായി കണക്കറ്റ ഭൂ സ്വത്തുക്കളും ബാങ്ക് ബാലൻസും ഉള്ളവരാണ് രണ്ട് കുടുംബങ്ങളും. നജ്ലയുടെ വാപ്പ ബുർഹാൻ ഹാജി നാട്ടിലെ അതിസമ്പന്നരിൽ ഒരാളായിരുന്നു. മൂന്ന് മക്കളിൽ ഇളയവളായിരുന്നു നജ്ല. മൂത്തത് നദീമും അതിന് താഴെ നജീമും എറ്റവും ഇളയവളായി നജ്ലയും.

നദീം ഖത്തറിലും നജീം ദുബായിലും. നദീമിന് ഖത്തറിൽ ഓയിൽ റിഗ്ഗുകൾക്ക് എക്വിപ്മെൻ്റ് സപ്ലൈ ചെയുന്ന കോൺട്രാക്ടിംഗ് ബിസിനസ്സ് ആണ്. നജീമിന് ദുബായിലും അബുദാബിയിലും ഷാർജയിലും ഒക്കെയായി സൂപ്പർ മാർക്കറ്റുകളും.

മകളുടെ പേരിൽ മാത്രം 12 ലക്ഷം രൂപ മാസം വാടക കിട്ടുന്ന ഒരു ഷോപ്പിംഗ് കം റസിഡൻഷ്യൽ അപ്പാർട്ട്മെൻ്റ് കോംപ്ലക്സും  ധാരാളം ആദായം കിട്ടുന്ന ഏക്കർ കണക്കിന് പറമ്പുകളും ബുർഹാൻ ഹാജി മരിക്കുന്നതിന് മുമ്പ് രജിസ്റ്ററാക്കിയിരുന്നു.

നജ്ലയുടെ ഭർത്താവ്  ജലീലും ഒട്ടും മോശമായിരുന്നില്ല സമ്പത്തിൻ്റെ കാര്യത്തിൽ. സൗദിയിലെ എറ്റവും മുന്തിയ ഓയിൽ കമ്പനിയുടെ ഒന്നാം നിര കൺസ്ട്രക്ഷൻ കോൺട്രാക്ടർ ആയിരുന്നു ജലീൽ.

ആക്‌സിഡൻ്റിൽ മരിച്ചപ്പോൾ ഇൻഷുറൻസ് തുക മാത്രം ഇന്ത്യൻ രൂപ മൂന്നരക്കോടിയാണ് നജ്ലയുടെ അക്കൗണ്ടിൽ വന്നത്. ജലീലിൻ്റെ മരണശേഷം കോൺട്രാക്ടിംഗ് കമ്പനി തുടർന്ന് നടത്താൻ ജലീലിൻ്റെ പാർട്ണറായ  അറബി ക്ഷണിച്ചെങ്കിലും അതിന് വേണ്ടി സൗദിയിലേക്ക് വരാൻ ബുദ്ധിമുട്ട് ആണെന്നറിയിച്ചപ്പോൾ നല്ലവനായ ആ അറബി,

വക്കീലുമായി നാട്ടിലേക്ക് വന്ന് ജലീലിൻ്റെ മുഴുവന് ഷെയറുകളും വില കൊടുത്ത് വാങ്ങുന്ന രേഖകളിൽ നജ്ലയെ ക്കൊണ്ട് ഒപ്പ് വെപ്പിച്ച് ഒര് പൈസ പോലും കുറയാതെ മുഴുവൻ അവളുടേ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്ത് കൊടുത്തു. ഇത്രയും സ്വത്തുക്കൾ ഉണ്ടെങ്കിലും വെറുതെ വീട്ടിലിരിക്കാൻ താല്പര്യമില്ലാത്തത് കൊണ്ട് അവള് നാട്ടിലെ ഒരു എയ്ഡഡ് വിമൻസ് കോളേജിൽ ലെക്ചറർ ആയി ജോലി ചെയ്യുന്നുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *