താനെന്തിനാണ് ഇങ്ങനെ ചിരിക്കുന്നത് എന്ന് ചിരിച്ചുകൊണ്ടിരിക്കെ ഷെമീന ആലോചിച്ചു. മാത്രമല്ല തന്റെ ശബ്ദത്തിനെന്തുപറ്റി എന്നും അവൾ ആലോചിക്കാതിരുന്നില്ല. മഴ നനയുന്നതുകൊണ്ടാവാം. അവൾ പിന്നെ ചിരി എങ്ങനെയൊക്കെയോ നിർത്തി പ്രവീണിനെ നോക്കി. പിന്നെ ഒന്നാം പാപ്പാൻ രാജേന്ദ്രനെയും.
“വരാം.” അവൾ അവരോടല്ല തിരിഞ്ഞുനോക്കി ആനയോടാണ് പറഞ്ഞത്. “കുട്ടിശ്ശങ്കരാ നിന്നെ കുളിപ്പിക്കാൻ ഞാനും വരാം.”
പാപ്പാന്മാർ അന്തംവിട്ടുനിന്നു.
(വായനക്കാർക്കിഷ്ടപ്പെട്ടെങ്കിൽ രണ്ടാംഭാഗം പ്രസിദ്ധീകരിക്കാം.)