“വന്നേ..” അവളെ വലത് കൈക്കുള്ളിൽ ഒതുക്കിക്കൊണ്ട് അവൻ ബാൽക്കണിയിലോട്ട് നടന്നു.
പൂജ പൂച്ചക്കുഞ്ഞിനെപ്പോലെ അവനെ പറ്റിച്ചേർന്നു നടന്നു.
ഇടത് കയ്യിലെ ചായ രണ്ടു തവണ സിപ്പ് എടുത്തിട്ട് വിഷ്ണു ചായക്കപ്പ് ബാൽക്കണിയിലെ ടേബിളിൽ വച്ച് ചെയറിലിരുന്നു.
അടുത്ത് നിൽക്കുന്നവളുടെ കയ്യിൽ പിടിച്ച് മടിയിലിരുത്തി.
“ആരെങ്കിലും കാണും.” അവൾ പിടഞ്ഞെഴുന്നേൽക്കാൻ ശ്രമിച്ചു.
“ലൈറ്റ് ഇട്ടില്ലല്ലോ. ആരും കാണില്ല.”
ഏട്ടന്റെ ദേഹത്ത് ചാരി ചുമലിൽ തല ചായ്ച്ചു വച്ച് പൂജ കറുത്ത മാനത്തേക്ക് നോക്കിക്കിടന്നു.
അരണ്ട വെളിച്ചത്തിൽ അനിയത്തിയുടെ മുഖത്തു നോക്കിയിരുന്ന വിഷ്ണുവിന് അവളോട് പ്രേമവും വാത്സല്യവും തോന്നി. പതു പതുത്ത അവളുടെ കൈയുടെ പുറത്ത് അവൻ പതിയെ തഴുകാൻ തുടങ്ങി.
“നാളെ എനിക്കെന്തെങ്കിലും പറ്റി പോയാൽ എന്ത് സംഭവിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ നീ?”
വിഷ്ണുവിന്റെ ആദ്യത്തെ ചോദ്യത്തിൽ തന്നെ തലയ്ക്കടി കിട്ടിയത് പോലെ പൂജ വിറങ്ങലിച്ചു പോയി.
“ഏട്ടാ..” അവൾ ഇങ്ങനൊന്നും പറയല്ലേ എന്ന അപേക്ഷയോടെ വിളിച്ചു.
അവനത് കാര്യമാക്കിയില്ല.
“നമുക്കൊരു കുഞ്ഞായെന്ന് വച്ചോ.. നിനക്ക് നാട്ടിൽ പോകാൻ പറ്റില്ല. ആരുടെ കുഞ്ഞെന്ന് പറയും നീ? ഒറ്റയ്ക്ക് സ്ഥിരമായ ഒരു വരുമാനം ഇല്ലാതെ ഈ നാട്ടിൽ എങ്ങനെ ജീവിക്കും?”
“ഇങ്ങനൊക്കെ പേടിച്ചിരുന്നാൽ എങ്ങനാ?
പിഎസ്സിയും എസ്എസ്സിയുമൊക്കെ കിട്ടാനുള്ള പാട് ഏട്ടന് അറിയുന്നതല്ലേ?
ഞാൻ.. വേറെന്തെങ്കിലും ജോലിക്ക് ശ്രമിച്ചാൽ പോരെ?”
“അവസാനം നിന്റെ ഭാവി ഞാനായിട്ട് നശിപ്പിച്ചു എന്ന് നീ തന്നെ പറയും.”