ഗോപിമാഷെ വഴിയിലെങ്ങും കണ്ടില്ലെങ്കിലും വേറൊരാളെ സൗമ്യ കണ്ടു..
എക്സ് മിലിറ്ററി ഗംഗാധരൻ നായരെ..
അവളെയും കാത്തെന്ന പോലെ വഴിയരികിൽ നിൽക്കുകയാണ് നായർ..
അയാളെ കണ്ടതേ അവൾക്ക് കലികയറി..
എത്രവട്ടം ഇയാളോട് പറഞ്ഞതാണ് തനിക്ക് താൽപര്യമില്ലെന്ന്..
എന്നാലും പിന്നാലെ മണപ്പിച്ച് വന്നോളും..
അയാളെ കാണാത്തമാതിരി അവൾ മുഖം തിരിച്ച് നടന്നു..
“” ടീച്ചറേ… ഇതെന്ത് പോക്കാ… ടീച്ചറിനെയും കാത്തല്ലേ ഞാനിത്ര നേരം ഇവിടെ നിന്നത്…””
സൗമ്യയുടെ ഒപ്പം നടന്ന് കൊണ്ട് നായർ പറഞ്ഞു..
അവൾ ദേഷ്യത്തോടെ അവളെ നോക്കി..
“”ടീച്ചറിന്ന് കൂടുതൽ സുന്ദരിയായിട്ടുണ്ട്ട്ടോ…. “
വഷളൻ ചിരിയോടെ നായർ അവളെ നോക്കി..
സൗമ്യക്ക് ചൊറിഞ്ഞ് കയറി.. എങ്കിലും അവളൊന്നും മിണ്ടാതെ നടന്നു.. ഒപ്പം നായരും…
“” ടീച്ചറേ… ഞാനെത്ര വട്ടം ടീച്ചറോട് ചോദിച്ചതാ… ഞാൻ ടീച്ചറെ പൊന്ന് പോലെ നോക്കാം…
ഒരു കുറവും ടീച്ചർക്കുണ്ടാവില്ല… എന്റൊപ്പം പോര് ടീച്ചറേ… നമുക്ക് അടിച്ച് പൊളിച്ച് പൊളിച്ച് ജീവിക്കാന്നേ…””
നായർ വിടുന്നില്ല..
അവളെ കോരിക്കുടിച്ച് കൊണ്ടാണ് നായരുടെ സംസാരം..
അവൾ രൂക്ഷമായി അയാളെ നോക്കി..
“ എന്നാ പിന്നെ ടീച്ചറേ… ഞാൻ വേറൊരു കാര്യം പറയാം…
കല്യാണത്തിന് ടീച്ചർക്ക് സമ്മതമല്ലങ്കിൽ വേണ്ട..
എന്റെ വീട് ടീച്ചർക്കറിയാലോ…
ടീച്ചർക്ക് സൗകര്യമുള്ള ഏത് സമയത്തും എന്റെ വീട്ടിലേക്ക് ടീച്ചറൊന്ന് വരണം… ഒരു തവണ… ഒരൊറ്റത്തവണ… ഞാനൊരു പാട്കൊതിച്ച് പോയി ടീച്ചറേ…””