“ആ പെണ്ണിന്റെ പേരെന്തായിരുന്നു….”
“യമുനാ…അവളെ പിടിച്ചു കൊണ്ടുപോവാൻ രാജ കല്പന ഉണ്ടെന്ന് അറിഞ്ഞപ്പോൾ ഇറയിമൻ അവളെയും കൂട്ടി കാട് കയറാൻ തീരുമാനിച്ചു…. പക്ഷെ രാജകല്പന കല്ലും പിളർക്കുന്ന കാലമല്ലേ…”
“അവർ രക്ഷപെട്ടോ…”
“ഇല്ലാ…ഇവിടെയിരുന്ന കുറേ പണവും പണ്ടവും എടുത്തൊരു പെട്ടിയിലാക്കി ഇറയിമൻ ഇറങ്ങി… ആ പെണ്ണിനേയും കൂട്ടി അവിടെയുള്ള മല താണ്ടി കാട്ടിൽ കയറാൻ നോക്കി…. പക്ഷെ അയാളെ കുടിയാന്മാര് ചതിച്ചു… മലയുടെ മുകളിലെ മലയിൽ വെച്ച് രാജാവിന്റെ പടയാളികൾ അവരെ പിടിച്ചു….“
”എന്നിട്ടെന്തായി…“
”മലയുടെ മുകളിലായി ഒരു ഗുഹയിലൊളിച്ചിരുന്ന അവരെ പടയാളികൾ പിടിച്ചു…. തന്റെ പ്രിയപെട്ടവളെ രക്ഷിക്കാൻ ശ്രമിച്ച ഇറയിമനെ അവരു വദിച്ചു… അത് കണ്ട് ആ കുടിയാത്തി പെണ്ണ് സ്വയം കഴുത്തു മുറിച്ചു ചത്തു… ഇറയിമന്റെ കൈയിലുണ്ടായിരുന്ന പണവും പണ്ടവുമെല്ലാം കുടിയാന്മാരു തന്നെ അവിടെ നിന്നും കട്ടെടുത്തു… നന്ദിയില്ലാത്ത വർഗ്ഗങ്ങൾ…. എത്ര രൂപയുടെ മുതലുണ്ടായിരുന്നു എന്നറിയാവോ കുട്ട്യേ..“
തള്ള പറഞ്ഞപ്പോളെന്റെ കാലും കൈയും വിറയ്ക്കാൻ തുടങ്ങി…. ഇനിയാ ഗുഹയിലാണോ ഞാൻ പോയി കേറിയേ…
”എന്നിട്ടു…“
ഞാൻ ഭയം പുറത്തു കാണിക്കാതെ തിരക്കി…
”കുറച്ചു നാൾ കഴിഞ്ഞു എല്ലാവരും ഇതൊക്കെ മറന്നു… അത് കഴിഞ്ഞ് കുളത്തിൽ കുളിക്കാൻ പോയ തറവാട്ടിലെ കാരണവത്തി മുങ്ങി മരിച്ചു…. പ്രശ്നം നോക്കാൻ വന്ന കണിയാരാണ് പറഞ്ഞത് തറവാട്ടിൽ ബാത ശല്യം ഉണ്ടെന്ന്… പിന്നെയും കുറേ മരണങ്ങൾ നടന്നു… പലരും ഇരുട്ടിൽ അവളെ… യമുനയെ കാണാൻ തുടങ്ങി… എന്റെ കുട്ടികാലത്താണ് തറവാട്ടിൽ തെക്കു നിന്നുമൊരു മഹാ മാന്ത്രികൻ വരുന്നത്…. അയാൾ തറവാട്ടിലെ ശല്യമൊഴുപ്പിക്കാൻ മലയുടെ മുകളിലെ ഗുഹയിൽ യമുനയെ തളച്ചു കുടിയിരുത്തി… എന്നിട്ട് തറവാട്ടിലെ ആൺ സന്ദധികളാരുമാ ഗുഹയുടെ അടുത്തു പോകരുതെന്നും പറഞ്ഞു…. അപ്പോഴാണ് തറവാട്ടിൽ വീണ്ടും സമ്മാധാനമുണ്ടായത്… പിന്നിത്രയും നാളൊരു കുഴപ്പവുമില്ലായിരുന്നു, മോനറിയാതെ പോലുമാ മലയുടെ മുകളിലേക്കു പോകരുത് കേട്ടോ ഉണ്ണിയെ…“