“ഈശ്വരാ!”
അവൾ അവൻ്റെ നേരെ കലിപ്പിച്ചു നോക്കി.
“എന്നാ വർത്തമാനവാ സന്ദീപേ നീ പറയുന്നേ! ചുറ്റും ആൾക്കാരാ! ഈശ്വരാ ആ ജോർജ്ജ് ചേട്ടനെങ്ങാനും കേട്ടാൽ! ആരെപ്പറ്റിയാ നീയീ വൃത്തികേട് പറയുന്നേ എന്ന് വല്ല വിചാരോം ഉണ്ടോ നിനക്ക്?”
അത് കേട്ട് സന്ദീപ് പുഞ്ചിരിച്ചു.
“വൃത്തികേട് പറഞ്ഞിട്ട് ചിരിക്കുന്നോ നീ? പറയെടാ എന്നാ കേട്ടിട്ടാ നീയിപ്പം ചിരിക്കൂന്നേ?”
അവളുടെ സ്വരത്തിൽ ദേഷ്യമുണ്ടായിരുന്നു.
“അല്ല ചുറ്റിക്കളീടെ കാര്യം പറഞ്ഞപ്പം തന്നെ ജോർജ്ജ് ചേട്ടന്റെ കാര്യം ആണല്ലോ ചേച്ചി പറയുന്നേ എന്നോർത്ത് ചിരിച്ചതാ…ഹഹഹഹ…”
നിയന്ത്രിക്കാൻ എത്ര ശ്രമിച്ചിട്ടും ശ്രീവിദ്യയുടെ മുഖത്തും പുഞ്ചിരി വിടർന്നു.
“നീ ഒന്ന് പോടാ!”
അലക്കി കഴിഞ്ഞ തുണികൾ അയയിൽ വിരിച്ചിടുമ്പോൾ അവൾ പറഞ്ഞു.
“ഞാനേ എല്ലാരോടും ഫ്രീയാ! അതിപ്പം ആണായാലും പെണ്ണായാലും! നീയീപ്പറഞ്ഞ ജോർജ്ജ് ചേട്ടനോടും! എന്നും വെച്ച് അതെല്ലാം ചുറ്റിക്കളിയല്ലേ? കണ്ട വൃത്തികെട്ട കൂട്ടുകെട്ടിൽ ഒക്കപ്പെട്ട് ചെറുക്കൻ ഇപ്പം പറയുന്നതും ചിന്തിച്ചുകൂട്ടുന്നതുമെല്ലാം വൃത്തികേടാ!”
“അതിപ്പം എന്നതിലുമാകട്ടെ,”
ചൂരൽ കുട്ടയിൽ മൾബറിപ്പഴങ്ങൾ പറിച്ചുകഴിഞ്ഞ് അവളെ നോക്കി അവൻ പറഞ്ഞു.
“ബാക്കി നമ്മക്ക് അകത്ത് പോയി ഇരുന്നു സംസാരിക്കാം…ഈ അലക്കോടെ ചേച്ചീടെ എല്ലാ പണീം കഴിഞ്ഞില്ലേ?”
“ഹ്മ്, കഴിഞ്ഞു!”
വിരിച്ചിട്ട് കൈകളിലെ വെള്ളം കുടഞ്ഞു കളഞ്ഞ്, പിന്നെ നൈറ്റി പൊക്കി അതിന്‍റെ വിളുമ്പിൽ അവള്‍ തുടച്ചു.