മനസ്സിൽ അങ്ങനെ ഒരു തോന്നൽ ഉണ്ടായതു കൊണ്ടാവും രാജീവ് പിന്നാലെ ചെല്ലാനോ മറ്റു പ്രശ്നങ്ങൾക്കോ ഒന്നും പോകാതെ ഇരുന്നത്.
കഴിവതും അവൻ ഫാസിയയെ തനിച്ചാക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധ ചെലുത്തി.
വീട്ടുകാരുടെ എതിർപ്പിനെ തുടർന്നു വിവാഹം കഴിച്ചതിനാൽ രാജീവിന് സ്വന്തം വീട്ടിൽ പോകാൻ പോലും കഴിയാത്ത സാഹചര്യവും ആയി.
പിന്നാലെ നടന്നും വഴിയിൽ തടഞ്ഞും ഒക്കെ പ്രകോപിപ്പിക്കുകയും അസഭ്യം പറയുന്നത് പതിവായത്തോടും കൂടി ഫാസിയ ക്യാമ്പസ് വിട്ടു പുറത്തേക്കു പോലും ഇറങ്ങാതായി.
ആരെങ്കിലും കൂടെ ഇല്ലാതെ രാജീവും തനിച്ചു പോകുന്നതും നിർത്തി.
തന്നെ വിശ്വസിച്ചു ഫാസിയ കൂടെ കൂടിയതോടെ ഒരു ഉൾ ഭയം അവനെ കീഴ്പ്പെടുത്തിയിരുന്നു.
പിന്നാലെ നടന്നും അല്ലാതെയും ഉള്ള ഭേഷണികൾ മുറതെറ്റാതെ വന്നു കൊണ്ടിരുന്നതിനാൽ ഫാസിയ രാജീവിനെ പിടിച്ചു വലിച്ചു ലൈബ്രറിക്കുളിൽ കയറി ഒരു ആളൊഴിഞ്ഞ കോണിൽ ചെന്നു..
എന്തെ…. എന്തു പറ്റി…..
അവളുടെ അങ്കലാപ്പു കണ്ട് രാജീവ് ചോദിച്ചു.
അവര് നമ്മളെ ജീവിക്കാൻ അനുവദിക്കില്ല.. എന്നെ കിട്ടാൻ ഒരു പക്ഷെ സാറിനെ അവർ….
പറഞ്ഞത് മുഴുവിയ്ക്കാൻ സമ്മതിക്കാതെ രാജീവ് അവളുടെ വായ പൊത്തി..
രാജീവിന്റെ കൈ എടുത്തു പിടിച്ചു അവൾ നിറകണ്ണുകളോടെ തുടർന്നു….
സാറല്ലാതെ എന്റെ ശവത്തിലെ മറ്റൊരാൾ തൊടൂ…… മരിക്കാൻ എനിക്ക് പേടി ഒന്നുവില്ല.. പക്ഷെ അതിനു മുന്നേ എനിക്ക് രാജീവിന്റെ മാത്രം പെണ്ണാവണം…. മനസുകൊണ്ട് ഞാൻ എന്നെ ആയതാണ്…. എന്റെ പ്രണയം പൂർണ്ണമാകണമെങ്കിൽ ഈ ശരീരം കൂടി രാജീവേട്ടൻ…… ഇപ്പൊ ഇവിടെ വച്ചാണെങ്കിൽ പോലും എനിക്ക് സമ്മതം ആണ്…