പാതി തുറന്നു കിടന്ന കണ്ണുകളിൽ നീർതുള്ളികൾ വറ്റി വരണ്ടു തിളക്കം നഷ്ടപ്പെട്ടു.
വാതിൽ തുറക്കുന്നതും അടയുന്നതും കേട്ടു അല്പസമയം കൂടി അതെ കിടപ്പു അവൾ തുടർന്നു. മുറിയിൽ ആരുടേയും സാമീപ്യം ഇല്ല എന്ന് തിരിച്ചറിഞ്ഞതിനാൽ അവൾ കിടന്നയിടത്തു നിന്നും എഴുന്നേറ്റു ജനലിനരികിലേക്ക് പോയി
ജനൽ പാളി അല്പം തുറന്നു അവൾ പുറത്തേയ്ക്ക് നോക്കി… ആരാണ് ഉമ്മയുടെ കൂടെ എന്നൊന്ന് അറിയാൻ എവിടേലും കാണാൻ ഇടയായാൽ ഒരു കരുതലിനു വേണ്ടി മാത്രം.
ഇരുട്ടിൽ പക്ഷെ ഫാസിയായിക്ക് അയാളുടെ മുഖം വ്യക്തമായില്ല. പക്ഷെ ഒന്നവൾക്ക് മനസിലായി. ഉമ്മയും ആയാളും മാത്രം അല്ല മാറ്റാരോ കൂടി അവരുടെ ഒപ്പം ഉണ്ടായിരുന്നു.
ചുണ്ടിൽ വച്ച സിഗരറ്റിനു തീ കൊളുത്തിയ ആ നിമിഷം ആ ഒരു നേർത്ത നിമിഷം മാത്രം അവൾ ആ മുഖം കണ്ടു. ഒരിക്കലും മറക്കാത്ത വിധം മനസ്സിൽ പതിപ്പിച്ചെടുത്തു ആ മുഖത്തെയും ആ രൂപത്തെയും.
ഒപ്പം അവൾ തിരിച്ചറിഞ്ഞു ഉമ്മയുടൊപ്പം നിന്ന മൂന്നാമനെ…അൻവർ …..
ഉമ്മയുടെ അവിഹിതത്തിന് കൂട്ട് നില്കുന്നത് സ്വന്തം മകൻ…
അൻവറിന്റെ ബൈക്കിൽ കയറി അയാൾ പോകുന്നത് നിറകണ്ണുകളോടെ അവൾ നോക്കി നിന്നു.
സത്യത്തിന്റെ മുഖം എപ്പോഴും വികൃതം ആയിരിക്കും എന്നുള്ള തിരിച്ചറിവിൽ അവൾ ആകെ തകർന്നു പോയി..
ഉമ്മയ്ക്ക് പകരം ആയിട്ടല്ല ഉമ്മയായി തന്നെ കണ്ട ആൾ മറ്റൊരാൾക്ക് തന്നെ കാഴ്ച വയ്ക്കാനുള്ള കെണി ഒരുക്കിയിരിക്കുന്നു. അതിനു കൂട്ട് നില്കുന്നത് അനിയനായി കണ്ടവനും..
തിരികെ കട്ടിലിൽ വന്നു അതെ കിടപ്പു തുടർന്ന ഫാസിയ ഉമ്മ വന്നതും കട്ടിലിൽ കയറി കിടന്നതും ഒരു ദീർഘ നിശ്വാസം എടുത്തു ഉറക്കത്തിലേക്കു കടന്നതും ഒക്കെ അവൾ അറിയുന്നുണ്ടായിരുന്നു.