രാമേട്ടന്റെ മുഖം വലിഞ്ഞ് മുറുകിയിരുന്നു..
സങ്കടഭാവം മാറി, പകരം അവിടെ കടുത്ത പക ആളിക്കത്തുന്നത് ഉമ്മർ കണ്ടു..
“രാമേട്ടനെന്ത് പറഞ്ഞാലും ഞാൻ ചെയ്യും…
ഒരു കാര്യം ചെയ്യാം… ഉച്ചവരെ പണിയെടുത്ത് നമുക്ക് നേരെ ബാറിൽ പോകാം…
ഇന്നും രാമേട്ടൻ കുടിക്കണം…
കുടിച്ച് തന്നെ വീട്ടിലേക്ക് പോണം..
ഇന്ന് നമുക്കിതിനൊരു തീരുമാനമുണ്ടാക്കണം രാമേട്ടാ…”
ഉമ്മറിന് ഉൽസാഹമായി..
അവനിത് പോലുള്ള കേസുകൾ കൈകാര്യം ചെയ്യാൻ ഇഷ്ടമാണ്.. എപ്പഴും എന്തേലും പ്രശ്നമുള്ളതാണ് അവന് താൽപര്യം..
ഒരു പ്രശ്നവുമില്ലെങ്കിൽ വെറുതേ പോയി ഒരടിയെങ്കിലുമുണ്ടാക്കണം..
ഒന്ന് രണ്ട് അടിക്കേസുകളും അവനുണ്ട്..
ബാക്കിയുള്ളവരും എത്തിയതോടെ പണി തുടങ്ങി..
നാലാള് പിടിച്ച് തലയിലേക്ക് വെച്ച് കൊടുക്കുന്ന വലിയ പാറക്കല്ലുകൾ പുഷ്പം പോലെ ഉമ്മർ വേണ്ട സ്ഥലത്ത് കൊണ്ട് പോയിടും…
അവന് ക്ഷീണമില്ല..
ആസ്വതിച്ചാണവൻ ജോലി ചെയ്യുന്നത്..
രാമേട്ടൻ പണിക്കിടെ അവനെ നോക്കും..
അവനെ കാണുന്നത് തന്നെ അയാൾക്കിപ്പോ ഒരു സമാധാനമാണ്..
അവനിൽ ഒരു രക്ഷകനെയാണ് അയാൾ കാണുന്നത്..
ഉച്ചവരെ പണിയെടുത്ത്,രണ്ടാളും നിർത്തി..
കൂടെയുള്ളവരെ ബാക്കിയെല്ലാം പറഞ്ഞേൽപിച്ച്, വീട്ട് കാരനോട് കുറച്ച് പൈസയും വാങ്ങി രാമേട്ടനും,ഉമ്മറും പോയി..
ബാറിലെ ഒഴിഞ്ഞ മൂലയിൽ, ഇരുണ്ട വെളിച്ചത്തിലിരുന്ന് രണ്ടാളും ഓരോന്നടിച്ചു..
രാമേട്ടനിന്ന് പേടിയില്ല..
നിറഞ്ഞ സന്തോഷമാണയാൾക്ക്..
എരിയുന്ന പകയും…
“സത്യത്തിൽ എന്തൊക്കെയാ രാമേട്ടാ ഇന്നലെ നടന്നത്…?”..