“ നിന്നോട് ഞാൻ പറഞ്ഞതല്ലേ അവളുടെ സ്വഭാവം… “
അയാളുടെ മുഖത്ത് കരുവാളിച്ച പാട് കണ്ട് അവൻ സംശയത്തോടെ നോക്കി..
“അവള് നിങ്ങളെ തല്ലിയോ രാമേട്ടാ..?”
അയാൾ തലതാഴ്ത്തി നിന്നതേ ഉള്ളൂ.
“ നിങ്ങളൊരാണാണോ മനുഷ്യാ…
ഉളുപ്പുണ്ടോ നിങ്ങക്ക്.. ?.
ഭാര്യയുടെ തല്ലും കൊണ്ട് വരാൻ നാണമാകുന്നില്ലേ..
വാ… വണ്ടിയിൽ കയറ്.. അവളുടെ കടി ഞാൻ തീർത്ത് കൊടുക്കാം…”
രാമേട്ടൻ അവന്റെ കയ്യിൽ പിടിച്ചു..
“ വേണ്ടെടാ ഉമ്മർ കുട്ടീ…
ഇതൊക്കെ എനിക്ക് ശീലമായതാ… അവളോട് ചോദിക്കാനൊന്നും പോണ്ട.. “
രാമേട്ടന്റെ കണ്ണുകൾ നിറയുന്നുണ്ടായിരിന്നു.
ഉമ്മർ അയാളുടെ കൈ തട്ടിമാറ്റി..
“ അതൊക്കെ പണ്ട്…
ഇപ്പോ നിങ്ങളെന്റെ സുഹൃത്താ…
നിങ്ങൾക്ക് നേരെ വരുന്നതെന്തും ഞാൻ തടയും..
നിങ്ങളെ വേദനിപ്പിക്കുന്ന ആരെയും ഞാൻ തല്ലും..
നിങ്ങള് വണ്ടിയിൽ കയറ് രാമേട്ടാ..
അവളുടെ കഴപ്പിന്ന് ഞാൻ തീർത്ത് കൊടുക്കാം…”
ഉമ്മർ കട്ടക്കലിപ്പിലായി..
“ പോട്ടെടാ… അവളെ നന്നാക്കാനൊന്നും കഴിയില്ല…
എന്റെ വിധി ദൈവം വിചാരിച്ചാലും മാറ്റാനും കഴിയില്ല…”
“പടച്ചോൻ വിചാരിച്ചാൽ മാത്രമല്ല രാമേട്ടാ… ഇബിലീസ് വിചാരിച്ചാലും മനുഷ്യരുടെ വിധി മാറ്റാം …
ഞാനുമൊരു ഇബിലീസാ…
അവളെ നന്നാക്കാനും, രാമേട്ടന്റെ വിധി മാറ്റാനും എന്നെക്കൊണ്ട് കഴിയും…
നിങ്ങള് അവളുടെ മുന്നിലേക്ക് എന്നെയൊന്ന് കൊണ്ട് പോയാ മതി…”
ജയയുടെ മുഖത്ത് നോക്കിനാല് വർത്താനം പറയാഞ്ഞിട്ട് ഉമ്മറിന് നിൽപുറക്കുന്നില്ല..
“ഉം… വേണം… അവളെ നന്നാക്കണം…
എനിക്ക് സമാധാനത്തോടെയും, സ്വന്തന്ത്രത്തോടെയും ജീവിക്കുകയും വേണം…
അതിന് നീയെന്നെ സഹായിക്കണം…
പക്ഷേ, ഇപ്പഴല്ല..
ഉച്ചവരെ നമുക്ക് പണിയെടുക്കാം..
അത് കഴിഞ്ഞ് നമുക്കൊന്നിരിക്കണം…
ചിലത് തീരുമാനിക്കുണ്ട്…”