“എൻ്റെ മൊഖത്ത് നോക്കി പറ കണ്ണാ”
“കാമുകൻ മരിച്ച സങ്കടത്തിൽ സ്ലീപ്പിങ് പിൽസ് ഓവർഡോസ് ചെയ്ത് സൂയിസൈഡ് ചെയ്യാൻ പോയ ഒരാളെ കാണാൻ വേണ്ടി മാത്രം വരുന്നതാ. ചിലപ്പോ വെറുതെ ഇരിക്കുമ്പോ എനിക്കങ്ങനെ തോന്നും. എന്താവും അവസ്ഥ. ഒന്ന് പോയി കണ്ടാലോന്നൊക്കെ”
“അത്രക്ക് പറയണ്ടേന്നില്ല കണ്ണാ…. ന്നാലും അൻ്റെടുത്ത് നിക്കുമ്പോ…. അന്നെ കാണുമ്പോ… ഐ ഫീൽ സോ വീക്ക്. അതോ അനക്കത്രക്ക് പവറ്ണ്ടായിട്ടാ”?
“എനിക്കറിയില്ല. ഞാനെപ്പഴും ഒരുപോലെ തന്നെയല്ലേ”?
“ആണോ? ഡോക്ടറ് എന്താന്നറിയോ പറഞ്ഞെ? ഞാനിപ്പോ പെർഫക്റ്റാന്ന്. ഇഞ്ഞി കൗൺസിലിങ്ങിൻ്റെ ആവശ്യല്ലാന്ന്. അപ്പോ ഇക്കന്നെ കാണാൻ തോന്നി. ഇയ്യ് കാരണല്ലേ ഞാപ്പോ ഇങ്ങനെ ആയത്. റ്റു സീ യു ആൻഡ് റ്റു ഹോൾഡ് യു ടൈറ്റ്ലി… ഇക്കങ്ങനെ തോന്നി”
“വെറുതെയല്ല എന്നെ കണ്ടപ്പോ ബസ് സ്റ്റോപ്പിൽ വെച്ച് കെട്ടിപ്പിടിച്ചത്. ഇപ്പോഴല്ലേ മനസ്സിലായത്”
“ആരോടേലും….”
ജുമൈലത്ത് സമീപത്തുള്ള ജനലിലൂടെ പുറത്തേക്ക് നോക്കിയാണ് സംസാരിക്കുന്നത്. പറയാൻ എന്തോ തടസ്സമുള്ളത് പോലെ. എന്നെ നേരെ നോക്കാൻ വല്ലാതെ പ്രയാസപ്പെടുന്നുണ്ട്.
“ഇയ്യല്ലേ പറഞ്ഞെ ഒരാൾക്ക് ഒരാളെ ഇഷ്ടാണെങ്കില് അത് പറയണന്ന്. ഇക്കങ്ങനെ പറ്റണില്ല കണ്ണാ”
“മെസേജ് കമ്മ്യൂണിക്കേറ്റ് ചെയ്യണം എന്നാ ഞാനുദ്ദേശിച്ചത്. അല്ലാതെ എങ്ങനേ അറിയുന്നത്. കമ്മ്യൂണിക്കേഷൻ എന്ന് പറയുമ്പോ മെസേജ്… അതല്ലെങ്കിൽ കമ്മ്യൂണിക്കേറ്റ് ചെയ്യാൻ വിചാരിച്ച കാര്യം…. അത് കൺവേ ചെയ്യണം. ഇൻ്റൻ്റഡ് പാർട്ടിക്ക് കൺവേ ചെയ്ത അതേ അർത്ഥത്തില് അതേ സെൻസില് മനസ്സിലാവണം. അത്രേ ഉള്ളൂ. അപ്പോ കമ്മ്യൂണിക്കേഷൻ എങ്ങനെ വേണേലും ആവാം”