“വേറെള്ളോരെ പോലെ ഇയ്യിന്നോട് എന്തേലും എന്നേലും ചോദിച്ച്ണ്ടോ കണ്ണാ? ഞാൻ അന്നോട് പറയാണേല് അറിഞ്ഞാ മതീന്നല്ലേ പറഞ്ഞേ? ഇയ്യിന്ന് വരെന്നെ ഒന്നിനും നിർബന്ധിച്ചീല്ല. എന്തേലും വേണന്നും പറഞ്ഞീല്ല. ഞാൻ പറയണതൊക്കെ കേട്ടിരുന്നിലേ? ന്നാലും ഇയ്യൊന്നും പറയൂല. ഇന്നെ വെഷമിപ്പിക്കൂലാ…. ശല്യപ്പെടുത്തൂലാ…. അൻ്റെ ആ ഒരു സ്മൈലിങ് ഫേസല്ലാതെ വേറൊന്നും ഇത് വരെ ഞാൻ കണ്ടീല്ലാ… ഡിപ്രഷനായി രാത്രി ഒറക്കല്ലാതെ ഇരിക്കുമ്പോ ഇയ്യിൻ്റെ ആരോ ആണൂന്ന് തോന്നും. അപ്പഴും ഇക്ക് ഇയ്യ് ആരാന്നറീലാ….”
“ഞാനാരാന്ന് ഒരു ദിവസം പറഞ്ഞ് തരണ്ട്…. രണ്ട് പേര് അങ്ങോട്ടും ഇങ്ങോട്ടും സ്നേഹിച്ചിട്ട് അവസാനം അതിലൊരാള് ഇല്ലാതാവുമ്പോ…. ആ സ്നേഹം കിട്ടില്ലാന്നറിയുമ്പോ ഉള്ള ആ ഒരു വേദന… അതെന്താന്നെനിക്കറിയാം. പുറത്തൂന്ന് കാണുന്നവർക്കേ അതൊക്കെ ഓവറാണ് വെറും കാട്ടി കൂട്ടലാണ് എന്നൊക്കെ തോന്നും. അവർക്ക് ഇഷ്ടപ്പെട്ട ആരേലും ചാവുമ്പോ മനസ്സിലായിക്കോളും. ഞാനങ്ങനെയല്ല. വലിയ സിംപതി ഒന്നും ഇല്ലേലും എനിക്കതിന് മാത്രം എംപതെറ്റിക് കപ്പാസിറ്റിയുണ്ട്. കർക്കിടകത്തിലെ ചന്ദ്രൻ്റെ പവറാ. ഒരാളെ മനസ്സ് മനസ്സിലാക്കാൻ കഴിയും. അപ്പോ… ദേറീസ് നോ റീസൺ റ്റു ഡു എനി ഓഫ് ദോസ് തിങ്സ്. റ്റു ബി ഇംപേഷ്യൻ്റ് വിത്ത് യു… ഇറിറ്റേറ്റഡ് ബൈ യുവർ … ബൈ യുവർ… അത്… റ്റു ഇൻവാലിഡേറ്റ് യു.. റ്റു റിഡിക്യൂൾ യു… റ്റു ബ്ലെയിം യു… ദേഷ്യം തോന്നണ്ട കാര്യം കൂടെയില്ല. ഐ കാൻ സിംപ്ലി ഫീൽ യു. ആ മനസ്സിലെന്താന്നെനിക്കറിയാം. അതോണ്ടാ”