“പെർഹാപ്പ്സ് ഓർ പെർഹാപ്പ്സ് നോട്”
ജുമൈലത്ത് പോപ്യുലർ എടുത്ത് നോക്കാൻ തുടങ്ങി. പഴയ കാര്യങ്ങളെ കുറിച്ച് കൂടുതൽ സംസാരിക്കാൻ എനിക്കും താത്പര്യമില്ലായിരുന്നു.
“ഇതിലൊക്കെണ്ട് അത് പോലത്തെ കമൻ്റ്സ്. ഈറ്റങ്ങക്കൊന്നും വേറൊന്നും പറയാല്ലേ”?
“അതില് കൂടുതലും ചെറിയ പെൺകുട്ടികളാ. അതൊക്കെയാ വലിയ കാര്യം എന്ന് വിചാരിക്കുന്നവരാ. പ്രേമം എന്തൊക്കെ ആയാലും പൈങ്കിളി തന്നെയാണ്. എന്നാലും…ഇവരൊക്കേ മറ്റേ സന്തോഷ് സുബ്രഹ്മണ്യത്തിലെ ജെനീലിയാ ഡിസൂസ കളിക്കുന്നതാ. ക്യൂട്ടാവാൻ പൊട്ടത്തി ആയി നടക്കുന്നവര്. എനിക്കാണെങ്കിൽ അത് കണ്ടാൽ ചൊറിഞ്ഞ് വരും”
“അനക്ക് പിന്നെ എങ്ങനെള്ളോരേ ഇഷ്ടം”?
“രേണുവിനേപ്പോലെയുള്ളവരെ. ഇൻ്റലിജൻ്റ്. സെൽഫ് അഷ്വേർഡ്. ഞാൻ തന്നെ മതി എന്ന ഒരു വിശ്വാസം ഉണ്ടല്ലോ… അതുള്ളവരെ. സെൽഫ് സഫിഷ്യൻ്റ്. ഇൻഡിപെൻഡൻ്റ്. അങ്ങനെ ഒക്കെ. പിന്നെ രേണുവിൻ്റെ പോലത്തെ ആ ഒരു ഇൻ്റിമിഡേറ്റിങ് പ്രസൻസ് കൂടി വേണം. ഒന്നും ഇല്ലെങ്കിലും ഇൻ്റലിജൻ്റ് ആൻഡ് സെൽഫ് അഷ്വേഡ് ആയാൽ മതി…. ഇങ്ങനെ പറഞ്ഞാൽ ശരിയാവില്ല. ഒറ്റ വാക്കിൽ പറഞ്ഞാൽ രേണു. അത് പോലെ ഒക്കെയുള്ള ആരും”
ജുമൈലത്ത് ഞാൻ പറയുന്നതും ശ്രദ്ധിച്ച് ഇരിക്കുകയായിരുന്നു. മുഖത്ത് നേരിയ വിഷാദം പടർന്നിരിക്കുന്നു.
“ഇന്നെ അനക്കെങ്ങനെയാ തോന്നീത്”?
” ….സീരിയസ് ആൻഡ് മച്വർ ഔട്ട്ലുക്കൊക്കെയുള്ള കുറച്ച് കൂടി അക്കാദമിക്കൽ ആയിട്ടുള്ള ഒരു മൊഞ്ചത്തി ഡോക്ടറ്. ഒരു ആൻഷ്യൻ്റ് ആൻഡ് ഓൾഡ് സോൾ വൈബൊക്കെയുണ്ട്. എനിക്കതും ഇഷ്ടാണ്. അങ്ങനെ ഉള്ളവരെ കൂട്ടും ഇഷ്ടാണ്. യു ആർ സോ പെർഫക്റ്റ് ഫോർ മി”