മണ്ണാങ്കട്ടയും കരിയിലയും 1 മാളിയേക്കൽ തറവാട്ടിലെ മൊഞ്ചത്തി [JM&AR]

Posted by

 

“അതെന്നേ കണ്ണാ ഇക്കും ഇഷ്ടം. അധികം ആരും അറിയാതെ ജീവിക്കാന്”

 

ജുമൈലത്ത് ഉള്ളത് കൊണ്ട് മുപ്പതിൽ പിടിച്ചാണ് ഞാൻ ഓടിക്കുന്നത്. മെഡിക്കൽ കോളേജ് ജംഗ്ഷനിൽ വെച്ച് ഒരു ചേച്ചി സ്കൂട്ടി റോഡിൻ്റെ നടുവിൽ കൊണ്ടു വന്നു നിർത്തി. മാവൂർ റോഡിലേക്ക് തിരിയാനാണ്. എന്നാലും നടുവിൽ കൊണ്ട് കയറ്റിയിട്ടേ തിരിക്കാവൂ എന്ന് ആരോ പറഞ്ഞ് കൊടുത്തത് പോലെയുണ്ട്. എനിക്കതൊക്കെ ശീലമായത് കൊണ്ട് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. ഞാൻ ആ ചേച്ചിക്കും ഒരു ടെമ്പോ ട്രാവലറിനും ഇടയിലൂടെ ബൈക്ക് വെട്ടിച്ചെടുത്തു. ജുമൈലത്ത് എന്നെ ഇറുകെ പിടിച്ചു. കുറച്ച് ദൂരം കൂടി പോന്ന് ഒഴിഞ്ഞ റോഡെത്തിയപ്പോൾ ഞാൻ ഹാൻഡിൽ ബാറിൽ നിന്ന് കയ്യെടുത്ത് ജുമൈലത്തിൻ്റെ കൈകൾ എടുത്ത് പിടിച്ചു.

 

“പേടിച്ചോ? ഇവിടെ ഇത് പുത്തരിയൊന്നുമല്ല. ഇവരെ ഒക്കെ എട്ടിന് പകരം ഒരു ലെയ്ലാൻ്റിൻ്റെ ക്യാബിനിലിരുത്തി കോഴിക്കോട് മുഴുവൻ ചുറ്റി കറങ്ങാൻ കൊണ്ട് പോണം. അപ്പോഴേ വലിയ വണ്ടിയുടെ ആ ഒരു വ്യൂ കിട്ടൂ. ആ ടെമ്പോക്കാരൻ ഇപ്പോ കോടതി കയറേണ്ടി വന്നേനെ”

 

“ഇയ്യല്ലേ ഓടിക്കണത്? എന്തിനാ പേടിക്കണേ? ആനേൻ്റെ മുന്നിന്ന് പോന്നത് ജംഷി പറഞ്ഞീണ്ട്”

 

ഞാൻ ഹാൻഡിൽ ബാറിലേക്ക് കൈമാറ്റി. മോതിരമില്ലാത്ത വിരൽ കണ്ടിട്ട് എന്തോ പോലെ തോന്നുന്നു. ഞാനാ വിരലിൽ പതിയെ തലോടി.

 

“അത് ടൈറ്റായപ്പോ മുറിച്ചു. അതോണ്ടാ ഈ ലോക്കറ്റുണ്ടാക്കിയേ”

 

“എനിക്ക് തോന്നി. ഗ്ലൗസ് പണ്ടും ഇടുന്നതല്ലേ. ഇപ്പോ പെട്ടെന്ന് ഒരു ബുദ്ധിമുട്ട് എന്ന് പറഞ്ഞപ്പോ ഞാൻ വിചാരിച്ചത് മോതിരം കളഞ്ഞ് പോയിട്ടുണ്ടാകൂന്നാ. പിന്നെയാ ലോക്കറ്റ് കണ്ടത്”

Leave a Reply

Your email address will not be published. Required fields are marked *