“എന്താടാ ഇത്താത്തേം ആയിട്ട് ഒരു ഇത്”?
“അവിഹിതം. അല്ലാതെന്താ “?
ജംഷി പാടത്തിൻ്റെ അരികിലെ തെങ്ങിൻ തോപ്പിന് അതിരിട്ട് ഒഴുകിയിരുന്ന വേനലിൽ വറ്റിപ്പോയ ഒരു നീർച്ചാലിൻ്റെ അറ്റത്തുള്ള നിറയെ വെള്ളം കെട്ടി നിൽക്കുന്ന വലിയൊരു പതിയിൽ എന്തോ നോക്കുകയാണ്.
“അത് കെട്ട്യോനുള്ളവരുമായിട്ടല്ലേ? എടാ… ഇതിൻ്റെ ഉള്ളിലൊരു ബ്രാല്. ആ മടേലാ. പിടിച്ചാലോ? ഫ്രൈയാക്കാം”
“എന്നാ വെറും വിഹിതം ”
ഞാൻ അടുത്ത് ചെന്ന് നോക്കി.
“ബ്രാലാ അത്? ചേറാനാന്ന് തോന്നുന്നുണ്ട്. നല്ലോം വെള്ളല്ലേ? വറ്റുമ്പോ പിടിക്കാം”
“രണ്ടായാലും ഫ്രൈയാക്കാലോ. വെള്ളം വറ്റി നോക്കി വരുമ്പയ്ക്ക് കണ്ടവന്മാര് കൊണ്ട് പോവാതിരുന്നാ മതിയേന്നു”
ജംഷി വെള്ളത്തിൽ നിന്ന് വരമ്പിലേക്ക് കയറി.
“അൻ്റെ വിഹിതം ഇക്കറിയൂലേ. മീനങ്ങാടീലുള്ളതല്ലേ. ഇയ്യ് ഇത് പറ”
“നിൻ്റെ ഇത്താത്ത ഇംതിയാസ് മരിച്ച വിഷമത്തില് അല്ലേ? ഞാനൊന്ന് ആശ്വസിപ്പിച്ചതാ”
“ഇയ്യ് ഇങ്ങനെ അല്ലല്ലോ. ചോദിക്കാതെന്നെ ഒക്കെ പറയല്ണ്ടേന്നല്ലോ. ഇപ്പോ എന്തേ”?
“ഞാൻ ആരോടും പറയില്ലാന്ന് മഹർ മാല പിടിച്ച് സത്യം ചെയ്തു”
“മഹർ മാലയോ? ആരത് ? ഇത്താത്താൻ്റെ നിക്കാഹ് കഴിഞ്ഞില്ലല്ലോ”?
ഞാൻ പാട വരമ്പത്തിരുന്നു. പറയില്ല എന്നാണ് തീരുമാനമെങ്കിലും ജംഷീറിനോട് പറയാതിരിക്കാൻ എനിക്ക് കഴിയില്ല.
“നിൻ്റെ ഇത്താത്തയുടെ കഴുത്തിലുള്ള ആ നെക്ലേസ്… അത് ഇംതിയാസിൻ്റെ മഹറാണ്”