“ഇയ്യോരെത് നോക്കിയോ കണ്ണാ”?
“നോക്കി. ഷാനാത്തേൻ്റെ മാത്രം. അവരത് ബെസ്റ്റ് ഫോർമേഷനാ. ആകെ മൊത്തം പ്രേമം മാത്രം. വേറെ ഒന്നൂല്ല. മാനുക്കയല്ലാതെ വേറെ ആളില്ല. ഇപ്പോ സമ്മതിച്ചില്ലെങ്കിലും രണ്ടാമത് മാനുക്ക തന്നെ ആലോചിച്ച് ചെല്ലുമ്പോഴേ നിക്കാഹ് നടക്കൂ. അതല്ലാഞ്ഞാല് ഗർഭം ഒക്കെ അലസുന്ന എന്തൊക്കെയോ ഉണ്ട്. അതിലും നല്ലതല്ലേ ഫസ്റ്റ്ത്തേത്”
“ന്നാ മൻസൂറിൻ്റേം കൂടെ നോക്ക്. എന്താന്നറിയാലോ ”
“മാനുക്കാൻ്റെ നോക്കാൻ കഴിയില്ല. അടുപ്പമുള്ളവരായാൽ എനിക്ക് കഴിയില്ല. നോക്കാൻ കഴിയും. എനിക്ക് തോന്നില്ല. ഫോഴ്സ് ചെയ്താലും കഴിയില്ല. ഇപ്പോ എൻ്റെ സ്വന്തം കാര്യം തന്നെ ഞാൻ പല പ്രാവശ്യം നോക്കിയതാ. പറ്റുന്നില്ല”
“അപ്പോ അനക്കിന്നോട് ഒരടുപ്പോല്ലാന്ന്”
“അപ്പോഴത്തേക്ക് മുഖത്ത് കാർമേഘം നിറഞ്ഞല്ലോ. അതെന്തിനാ? അന്നില്ലായിരുന്നു. ഇപ്പോ ഉണ്ട്. ഇനി കഴിയില്ല”
“എടാ… അതിന് അങ്ങനെ നോക്കാന് ജാതകം ഒക്കെ വേണ്ടേ”?
“വേണ്ട. നീ ഉദ്ദേശിക്കുന്നത് ജ്യോത്സ്യൻ്റെ അടുത്ത് പോകുന്നതാ. ഞങ്ങള് ജ്യോത്സ്യന്മാരല്ല. ജ്യോത്സ്യം അറിയാം. പക്ഷേ നമ്പൂതിരിമാരാ. അമ്പലത്തിലെ ഒക്കെ പൂജാരി ഇല്ലേ. അത്. വേറേം പലരൂണ്ട്. എന്നാലും മനസ്സിലാക്കാൻ എളുപ്പത്തിന് അതാ നല്ലത്”
“പിന്നെങ്ങനേ നേരത്തേ പറഞ്ഞതൊക്കെ അറിയണത്”?
“അതോ…അച്ഛച്ഛൻ വലിയ പുളളിയേന്നു. യൂഷ്വലായിട്ടുള്ള വേദങ്ങളും വേറെ കൊറേ പരിപാടികളും സാധാരണ എല്ലാ നമ്പൂതിരിമാർക്കും അറിയും. അച്ഛച്ഛൻ അതല്ലാത്ത ഗൂഢവിദ്യകളൊക്കെ അറിയുന്ന ആളാ. അതൊക്കെ എന്നെ പഠിപ്പിച്ചിട്ടാ പോയത്. അങ്ങനെ അറിയാം. ഞാൻ പ്രൊഫഷണലായിട്ട് പോവുന്നില്ലാന്നേ ഉള്ളൂ”