“ഷഹാന. ചോറ് തിന്ന് കഴിഞ്ഞ് അന്നെ കാണാഞ്ഞപ്പോ ഓള് ഇയ്യെവടെ പോയതാന്ന് ചോദിക്കേന്നു”
“മറ്റോരൊക്കെ ഇല്ലേ അവിടെ”?
“താത്ത നബീസുമ്മാൻ്റെ ഒപ്പം എന്തോണ്ടാക്കാൻ കൂടീക്ക്ണ്. നാല് മണി ചായക്ക് താത്താൻ്റെ എന്തേലുണ്ടാവും. അതും ഇയ്യ് വന്നോണ്ട്. ജംഷി കെടക്കാൻ പോയി”
ഷഹാനയും മാനുക്കയും ഞങ്ങളിരുന്ന മരപ്പടിയുടെ മറുവശത്ത് വന്നിരുന്നു.
” ഷാനാത്താനേം കൊണ്ട് അവിടെ എങ്ങാനും ഇരുന്നാ പോരേന്നിലേ”?
“എന്തിനാ? താത്താക്ക് ഞങ്ങളെ കുത്താനോ”?
“അതൊരു പാവല്ലേടാ ? ഇങ്ങളെ രണ്ടാളേം വെറുതേ ഇട്ട് ചാടിക്കണതാ”
“കുപ്പൻ്റെ കാര്യല്ലേ. വെറുതേ എന്തിനാ? അതെല്ലാര്ക്കും അറിയണതല്ലേ”
ഞങ്ങളങ്ങനെ സംസാരിച്ചിരിക്കുമ്പോൾ ജംഷി അങ്ങോട്ട് വന്നു.
“ബോഡി അനങ്ങിയപ്പോ വെയിലാറണത് വരെ കെടക്കാന്ന് കരുതീതാ. ഒറങ്ങി ശീലല്ലാത്തോണ്ട് എന്തോ പോലെ. അപ്പോ ഇങ്ങട്ട് പോന്നു”
“അത് നന്നായി. അല്ലേലും ഉച്ചക്കൊറങ്ങുന്നത് നല്ലതല്ല”
ജുമൈലത്തും അങ്ങോട്ടെത്തി.
“ഇങ്ങളൊക്കെ ഇവിടെ ഇരിക്കാല്ലേ? വെറുതെ അല്ല താഴത്താരേം കാണാഞ്ഞേ”
“എന്തോ പലഹാരണ്ടാക്കാന്ന് പറഞ്ഞു മാനുക്ക. ഉണ്ടാക്കി കഴിഞ്ഞോ”?
“കഴിഞ്ഞു. ബാക്കി നബീസുമ്മ ആക്കിക്കോളും. അത് സർപ്രൈസാ. ഇയ്യ് കഴിക്കുമ്പോ കണ്ടാ മതി കണ്ണാ”
“അതും ഓൻക്ക്ളള സർപ്രൈസ്. നിക്കാഹ് കഴിഞ്ഞാ ഓളും ഓനന്നെ ആവും സർപ്രൈസ് കൊടുക്കണത്. ഞങ്ങള് രണ്ടാളും കൂടെണ്ട്”
“ഇങ്ങള് രണ്ടും എപ്പഴും ഇവടളളതല്ലേ? അതാ സർപ്രൈസില്ലാത്തെ. ഓനെപ്പഴേലും അല്ലേ വരണത്. അപ്പളാ സർപ്രൈസ് കൊടക്കണത്”