“എനിക്കെങ്ങനെ അറിയാം? നിനക്കല്ലേ അറിയുന്നത്”?
ഞാൻ കുറച്ച് നേരം ആലോചിക്കുന്നതായി ഭാവിച്ചു.
“എന്നാ എനിക്ക് രേണുവിനോടുള്ള അതേ ഇഷ്ടാണ് ജുമൈലത്തിനോടും”
“ആണോ കണ്ണാ”?
“ആണ്. ഞാനേ രേണുവിന് ഒരു പാദസരം വാങ്ങിത്തരണ്ട്. ഉള്ളിൽ ഏഴ് മുത്തുകളുള്ള നടക്കുമ്പോ ജിൽ ജിൽ ഒച്ചയുണ്ടാവുന്ന ഒരു ചിലങ്ക പാദസരം. പാമ്പിൻ്റെ പോലത്തെ ഒരു സ്വർണ ചെയിനും”
“അത്രേയുള്ളോ”?
“അല്ലാതെന്താ? പത്ത് പവൻ്റെ മാലയോ? എനിക്ക് ഞാൻ ഗിഫ്റ്റായി തരുന്നത് എപ്പഴും ഇട്ട് കാണണം. പ്രൊഫസറല്ലേ? ഡെയിലി പത്ത് പവൻ്റെ മാലയിട്ടു നടക്കുന്നത്…. മറ്റേ സീരിയലിലെ പോലെയുണ്ടാവും. പാമ്പിൻ്റെ പോലെ നേർത്ത ഒരു ചെയിനൊക്കെയാണേൽ ഐ തിങ്ക് ദാറ്റ് വിൽ ബി ഫൈൻ”
“നീ പറഞ്ഞ പോലെയുള്ള പത്ത് പവൻ്റെ വേറെ ഒരാളും കാണാത്ത ഒന്നുണ്ട്”
“അത് ഞാൻ വാങ്ങിത്തന്നാൽ ശരിയാവില്ല. ഭർത്താവോ കാമുകനോ… അങ്ങനെള്ളോർക്കുള്ളതാ അത്”
ചിലമ്പൊലി പോലെയുള്ള നേർത്ത പുഞ്ചിരിയോടെ രേണു മലർന്ന് കിടന്നു. രേണുവിൻ്റെ കണ്ണുകൾ തിളങ്ങി. എൻ്റെ മിന്നൂസിൻ്റെ കണ്ണുകളിൽ ഞാൻ കണ്ട അതേ മഴവില്ല്. അതേ ആഴം. അതേ വർണ്ണങ്ങൾ. പ്രണയമാണോ? ആരോട്? ഞാൻ രേണുവിനെ ചുമരിൻ്റെ അടുത്തേക്ക് തള്ളി നീക്കി അടുത്ത് കയറി കിടന്നു.
“എന്നെ എങ്ങാനും ചവിട്ടി നിലത്തിട്ടാലുണ്ടല്ലോ…”
“അതൊന്നും പറയാൻ പറ്റില്ല. ഞാനീ കട്ടിലില് ഒറ്റക്ക് വിശാലായി കിടന്ന് ശീലിച്ചതാ”
ഞാൻ എഴുന്നേറ്റു. രേണു എന്നെ തടഞ്ഞു.