“ഇംതിയാസുള്ള മനസ്സിൽ വേറൊരാൾക്ക് കയറിപ്പറ്റാനാവും കൂടുതൽ എഫേർട്ട് വേണ്ടി വരാന്നാ ഞാൻ കരുതിയത്”
“അല്ല കണ്ണാ. ഇയ്യായതോണ്ടാ അങ്ങനെ ആയേ. ഉമ്മച്ചി തന്നെ എത്ര വട്ടം പറഞ്ഞിണ്ട്…. കുടുംബക്കാരും അല്ലാത്തോരും ഒക്കെ പറഞ്ഞതാ. ഇംതിയാസിന് ആക്സിഡൻ്റായപ്പോ ഞാനെങ്ങനേന്നൂന്ന് അനക്കറിയൂലേ? നിസ്സാര സമയം കൊണ്ട് ഇയ്യിന്നെ ഇങ്ങനെയാക്കി. അത് അന്നെ കൊണ്ട് മാത്രേ പറ്റൂ. ഇഞ്ഞി ഒരു വട്ടം കൂടെ വയ്യ കണ്ണാ. ഞാൻ ചാവൊള്ളൂ”
“നിങ്ങക്കേ പുനർജന്മത്തിൻ്റെ കൺസപ്റ്റ് ഒന്നും ഇല്ലല്ലോ…. ഞാനാണെങ്കിൽ ഇപ്പോ എന്താ പറയാ? …അതായത് ഇംതിയാസിന് ഈ ഒരു ലൈഫ് ടൈമില് വേറെ ചില പർപ്പസുകളുണ്ടേന്നു. അത് കൊണ്ട് നേരത്തേ പോവേണ്ടി വന്നു. അപ്പോ പ്രാണ സഖിയെ വിശ്വാസമുള്ള മറ്റൊരാളെ ഏൽപ്പിച്ചു. ജസ്റ്റ് ഈയൊരു ജന്മത്തേക്ക് മാത്രള്ള അറേഞ്ച്മെൻ്റ്. അങ്ങനെ വിചാരിച്ചാ മതി”
“അൻ്റെ പ്രാണസഖി ആണേലോ ഞാന്? ഇന്നെ അൻ്റെടുത്ത് എത്തിക്കാനാ ഓനാദ്യം വന്നതേലോ”?
“അതറിയാനിപ്പോ വഴിയൊന്നും ഇല്ല”
ഞാൻ കാർ സ്റ്റാർട്ടാക്കി. കാറ് വീണ്ടും ചലിച്ചു തുടങ്ങി.
ജുമൈലത്ത് മന്ദസ്മിതത്തോടെ എൻ്റെ കണ്ണുകളിലേക്ക് ഒരു നിമിഷത്തേക്ക് ഉറ്റു നോക്കി. വിശാലമായ ആ നേത്രങ്ങൾ ഒന്നു കൂടി വിടർന്നു. പതിവില്ലാത്ത ഒരു നാണം ആ മുഖത്ത് തെളിഞ്ഞു. കവിളുകൾ രക്തം ഇരച്ചു കയറി അരുണാഭമായി. എൻ്റെ മുഖത്ത് നിന്നും മിഴികൾ മാറ്റി ലജ്ജയാൽ തലയും കുമ്പിട്ട് ഡാഷ് ബോർഡിലെ ഏതോ ഒരു സ്വിച്ച് ഓണും ഓഫുമാക്കി താഴെ കാറിൻ്റെ ഫ്ലോറിലേക്കും നോക്കി ഇരിക്കുകയാണ് ജുമൈലത്ത്.