മണ്ണാങ്കട്ടയും കരിയിലയും 1 മാളിയേക്കൽ തറവാട്ടിലെ മൊഞ്ചത്തി [JM&AR]

Posted by

 

“കണ്ണാ…ആരേലും അറിഞ്ഞാലോ”?

 

“ഇനി ആരറിയാനാ”?

 

“വാപ്പ. ഇതെങ്ങാനും വാപ്പ അറിഞ്ഞാലെന്താ കര്താ”?

 

“ഒരു രണ്ട് മൂന്ന് മാസം മുന്നെ ഞാൻ ജംഷീറിനെ കാണാൻ വീട്ടില് പോയിരുന്നു. വെറുതെ പോയതാ. ചെന്നപ്പോ അവനും ഉമ്മയും കൂടെ പുലാമന്തോളില് ഉമ്മൂമ്മക്ക് വയ്യാന്നും പറഞ്ഞ് അങ്ങോട്ട് പോവാൻ തുടങ്ങായിരുന്നു. പിന്നെപ്പോ അവിടെ നിന്നിട്ട് കാര്യമൊന്നൂല്ലല്ലോ. ഞാൻ തിരിച്ച് പോരാനിറങ്ങിയപ്പോ ഉപ്പ വന്നു. അന്ന് ആഫ്റ്റർ നൂൺ മുഴുവനും ഉപ്പയോട് സംസാരിച്ചിരുന്നു. ഉപ്പ ഇംഗ്ലീഷ് പ്രൊഫസറല്ലേ? ഞാനെഴുതിയ നോവല് ഉപ്പയെ കാണിച്ചു. ഭാഷക്ക് ഇൻ്റെൻസിറ്റി കൂടുതലാന്ന് പറഞ്ഞു.  ഫോണിലുണ്ടായിരുന്നു അത്. ഉപ്പക്ക് ഷേക്സ്പിയറെ ഇഷ്ടല്ല. ഗ്രീക്ക് നാടകങ്ങൾ ഇഷ്ടാണ്. കവി പി കുഞ്ഞിരാമൻ നായരെ ആരാധകനാണ്. കാൽപ്പനികനാണ് എന്നൊക്കെ മനസ്സിലായി. വേറെയും പലതും പറഞ്ഞു. പിന്നെ എൻ്റെ കാര്യങ്ങളും കുറേയേറെ ചോദിച്ചറിഞ്ഞു. അക്കൂട്ടത്തില് ഉപ്പയുടെ മോളുമായിട്ടെന്താ ബന്ധന്നും ചോദിച്ചു. പ്രേമോ അല്ലെങ്കിൽ എന്തേലും ആണോന്ന് വിചാരിച്ചിട്ടാകും. ഞാനുള്ള കാര്യം പറഞ്ഞു. എൻ്റെ അച്ഛനും അമ്മയും മരിച്ചതും നമ്മള് ഫോൺ വിളിക്കുന്നതും ഒക്കെ”

 

“ഒക്കെ പറഞ്ഞോ”?

 

“ഇല്ല. ഒരു ഫാദറിനോട് പറയാൻ പറ്റുന്ന കാര്യങ്ങള് മാത്രം”

 

“ന്നിട്ട് എന്താ പറഞ്ഞേ”?

 

“ഒന്നും പറഞ്ഞില്ല. അത്രേം സമയം സംസാരിച്ചപ്പോ എൻ്റെ സ്വഭാവം മനസ്സിലായിട്ടുണ്ടാവും. മകളോട് ഉപ്പ ഉദ്ദേശിച്ച പോലെത്തെ ബന്ധമല്ലാന്ന് അറിഞ്ഞല്ലോ”

Leave a Reply

Your email address will not be published. Required fields are marked *