“അൻ്റെ പെയിൻ്റിങ്ങൊക്കെ എന്ത് രസാ കാണാന്. എക്സിബിഷന് പൊയ്കൂടേ”?
“ആഗ്രഹണ്ട്. ഡൽഹീല് ആർട്ട് ഗ്യാലറിയിൽ ഒരു എക്സിബിഷൻ നടത്തണം എന്നുണ്ട്”
“ഇക്കിതൊക്കെ വല്യ ഇഷ്ടാ കണ്ണാ. ഞാനും വരണ്ട് അൻ്റെ ഒപ്പം”
“അതിനെന്താ? വെറുതേ അങ്ങനെ ഓടിച്ചെല്ലാൻ പറ്റില്ലല്ലോ. കുറച്ച് കൂടി വരച്ച് പരിചയാവട്ടെ. എന്നിട്ട് പോവാം. പോവുമ്പോ പറയണ്ട്”
ജുമൈലത്ത് പുഞ്ചിരിച്ചു.
“കണ്ണാ…ഇയ്യ് കൊറേ വരച്ചോ? ഇല്ലെങ്കി നേരത്തേ ഞാനൻ്റെ മടീല് ഇരുന്നില്ലേ? അത് വരച്ചാ മതി”
“എന്നാ ബാൽക്കണിയിലേക്ക് പോവാം. നേരത്തേ ഇരുന്നത് പോലെ ഒന്നുകൂടി ഇരുന്ന് നോക്കണം”
ജുമൈലത്ത് എന്നെ നോക്കി തേൻ മഴ പൊഴിയുന്നത് പോലെ വശ്യമായി മന്ദഹസിച്ച് മുന്നിൽ നടന്നു.
“എന്താ ചിരിച്ചെ”?
“ഇയ്യിന്നെ മടീലിരുത്താനല്ലേ? അനക്ക് ഓർമ്മേന്ന് വരക്കാൻ പറ്റൂലേ”?
“പറ്റും. പിന്നെ എന്നെ കണ്ടിട്ട് അങ്ങനെ തോന്നുന്നുണ്ടോ”?
“ഇല്ല. അനക്കല്ല. ഇക്കാണാഗ്രഹം”
ഞാൻ ട്രൈപ്പോഡിൽ ക്യാമറ വെച്ച് ചാരുകസേരയിൽ ജുമൈലത്തിനേയും മടിയിലിരുത്തി ഒരു ഫോട്ടോയെടുത്തു. അത് കഴിഞ്ഞ് ടാബ് ലറ്റിൽ ഒരു ബ്ലാങ്ക് ക്യാൻവാസ് ഓപ്പൺ ചെയ്തു. അത് ബാൽക്കണിയോട് ചേർന്നുള്ള ഗെയിമിങ് പി സി യുടെ വലിയ സ്ക്രീനിലേക്ക് ക്ലോൺ ചെയ്ത് സ്ക്രീൻ ജുമൈലത്തിന് കാണാവുന്ന രീതിയിൽ നിരക്കി നീക്കിവെച്ച് ഓർമ്മയിൽ നിന്നും പകർത്തി വരച്ച് തുടങ്ങി. സ്റ്റാൻഡിങ് ഡെസ്കിൽ വെച്ച് ചിത്രം വരക്കുന്ന എന്നെ ഇമ ചിമ്മാതെ നോക്കിയിരിക്കുകയാണ് ജുമൈലത്ത്. ഇടക്ക് വലിയ മോണിറ്ററിൽ നോക്കുന്നുമുണ്ട്.