“”…ആണല്ലോ… ഞാനുമിതുപറഞ്ഞതാ… അപ്പൊയിവർക്കൊക്കെയായ്രുന്നൂ സൂക്കേട്… ഇപ്പൊയിവൻ പറഞ്ഞതുകേട്ടപ്പോൾ നിങ്ങൾക്കൊക്കെ തൃപ്തിയായല്ലോ..??
…എല്ലാത്തിനും കാരണമവനാ… ഇങ്ങുവരട്ടേയവൻ… തലമണ്ട തല്ലിപ്പൊട്ടിയ്ക്കും ഞാൻ.. ആ പരട്ടത്തള്ളേടേം.!!”””_ കട്ടക്കലിപ്പിൽ അത്രയുംപറഞ്ഞ് അച്ചുവെഴുന്നേൽക്കുമ്പോൾ ബാക്കിയെല്ലാംകൂടെന്നെ തുറിച്ചുനോക്കുവായ്രുന്നു…
“”…എന്താചേച്ചീ..??
എന്താപ്രശ്നം..??”””_ ഒടുക്കം മീനാക്ഷിതന്നത് ചോദിച്ചു…
എന്നാലതിന് മറുപടിപറഞ്ഞത് അമ്മയായ്രുന്നു;
“”…അതൊന്നൂല്ല മോളേ…
തക്കുടൂന്റെപിറന്നാളിന്
രണ്ടൂസംമുന്നേ അവൾടമ്മായ്മ്മയ്ക്ക് പ്രഷർകേറി തലചുറ്റിവീണു… ഒന്നുപോയി കാണാൻപറഞ്ഞിട്ട് ആര്കേൾക്കാൻ..?? ആ തള്ളയ്ക്കിവളേക്കാലുമിഷ്ടം
സ്വന്തംമോളോടാന്നാ ഇവളുപറയുന്നേ… എന്തിനുമേതിനും കുറ്റമാന്ന്… അതുകൊണ്ട് കെട്ട്യോന്റെ വീട്ടിപ്പോയിനിയ്ക്കണ ആ പെണ്ണുവന്നു നോക്കട്ടേന്നിവള്… അതിന്റെ നാത്തൂൻ പെറ്റെണീറ്റുവരുവാണെന്നും അതുകൊണ്ട് ഒന്നുരണ്ടുദിവസമെങ്കിലും ഇവളോടൊന്നുനോക്കാൻ
ആപെണ്ണ്…. പോകൂല്ലാന്നിവളും.!
…പിന്നെ എവിടെയോ
പോകാനെന്നും കള്ളമ്പറഞ്ഞ് ജോക്കുട്ടങ്കൊണ്ടോയി പെടുത്തിക്കൊടുക്കുവായ്രുന്നു… അങ്ങനെ കലിതുള്ളിവന്നപ്പോഴാ അവന്റൊരെരിവു കേറ്റല്..!!”””_ അത്രയുംസാധുവായ പുള്ളിക്കാരിപോലും എന്നെനോക്കി പല്ലുകടിച്ചുപോയി…
“”…എന്നാപ്പിന്നെ കണ്ടേച്ചിങ്ങ് പോന്നൂടായ്രുന്നോ..?? എന്തിനാ ഇത്രേംദിവസം നിൽക്കാൻപോയേ..??”””_ കഴിച്ചെഴുന്നേറ്റ മീനാക്ഷിയുടെസംശയം…