..ഞാൻ ചായയിടാം അച്ചാ..
..ങാ..
..ദേ ചേട്ടാ ഒന്നിങ്ങു വന്നേ..
അവളതും പറഞ്ഞു അടുക്കലേലോട്ടു പൊന്നു.അച്ഛന്റെ മുന്നിൽ നിന്നും രക്ഷപ്പെട്ട സന്തോഷത്തിൽ അജയൻ അവളുടെ പുറകെ അടുക്കളയിലേക്കു വെച്ച് പിടിച്ചു. അടുപ്പു കത്തിച്ചു പാത്രത്തിൽ വെള്ളം വെച്ചതിനു ശേഷം അജയനോട് ചോദിച്ചു.
..പണിക്കു പോകാൻ പറഞ്ഞാൽ കേൾക്കില്ല.ഇവിടൊരു സാധനോം ഇല്ല.പൈസയുണ്ടെങ്കി വല്ലോം പോയി മേടിച്ചോണ്ടു വാ..
..എവിടുന്നു… എന്റെലൊന്നും ഇല്ല.നിന്റെ കയ്യിലൊന്നുമില്ലേ കഴിഞ്ഞഴ്ച രണ്ടു നൂറിന്റെ നോട്ടു തന്നിട്ടെന്തിയെ..
..ആ അതോ അത് ഞാനെടുത്തങ്ങു തിന്നു.ദേ എന്നൊക്കൊണ്ടൊന്നും പറഞ്ഞേക്കരുത് കേട്ടോ …
നിശബ്ദമായ ആ അന്തരീക്ഷത്തിൽ ഭാര്യയും ഭർത്താവും കൂടി അടുക്കളേലിരുന്നു പിറുപിറുക്കുന്നതു ശിവൻ കുട്ടിയ്ക്ക് നന്നായി കേൾക്കാമായിരുന്നു.അയാൾക്ക് ആ വീടിന്റെ അവസ്ഥ പെട്ടന്ന് തന്നെ മനസിലായി.അവിടെക്കിടന്ന വാരികയെടുത്ത് അയാൾ മറിച്ചു മറിച്ചു നോക്കി.എന്നാലും അയാൾ അവരുടെ സംസാരമായിരുന്നു ശ്രദ്ധിച്ചത്.
..എടീ ആ പൈസ തന്നത് വീട്ടു ചിലവിനാ അറിയോ.വീട്ടിലോട്ട് ഓരോ സാമാനം മേടിച്ചു വെക്കണം അപ്പൊ ഇത് പോലെ ആരെങ്കിലും പെട്ടന്ന് കേറി വന്നാൽ കെടന്നു നെട്ടോട്ടം ഓടണ്ടാ..
..ഹോ..നാശം പിടിക്കാനെക്കൊണ്ട് നിങ്ങടെ കൈ പിടിച്ച് കേറി ചെന്ന അന്ന് അച്ഛൻ പറഞ്ഞതാ..ഇവനേം കൊണ്ടാണോ നീ ജീവിക്കാൻ പോണതെന്നു.കറക്ടാ അന്നച്ഛൻ പറഞ്ഞത്..
ആ പറഞ്ഞത് കേട്ട് ശിവൻകുട്ടിയ്ക്ക് ചിരി വന്നു.
..ആ ഇനീം അതും പറഞ്ഞൊണ്ടിരുന്നോ ആ പൈസയേന്തിയെടി മൈരേ..