ഒരു സഹായമെന്നോണം കൈയിലെ വടിയിൽ ശക്തിയിൽ പിടിച്ചു
എന്നിട്ടും പറ്റില്ലെന്ന് മനസിലായ ആയാൾ ടേബിളിന്റെ അടിയിലെ അറ തുറന്നു
അതിൽ രണ്ടു തോക്കുകളും അവയുടെ കുറച്ചു ബുള്ളറ്റുകളും ആയിരുന്നു
ദിർതിയിൽ അവയെല്ലാം തട്ടി മാറ്റി ഒരു ഗുളികയുടെ പാക്കറ്റ് എടുത്തു
അതിൽ നിന്നോരെണ്ണം വിഴുങ്ങി അയാൾ കസേരയിൽ ഇരുന്നു
മുൻപിലെ കണ്ണാടിയിൽ അയാൾ തന്റെ മുഖം നോക്കി
പാതി കത്തി കരിഞ്ഞ രൂപവും ബാക്കി തുന്നിക്കൂട്ടി വികൃതമായ ആ രൂപം കണ്ടു അയാൾ തന്നെ മുഖം തിരിച്ചു
കൊറച്ചു നേരം പലതും ഓർത്തു മനസ്സിൽ കണക്ക് കൂട്ടി അയാൾ വീണ്ടും ഫോൺ എടുത്തു
കൊറച്ചു നേരം അതിൽ പരതി… പക്ഷെ അന്വേഷിച്ചത് ലഭിക്കാത്ത അയാൾ ഷെൽഫിൽ നിന്ന് ഒരു ചെറിയ കവർ എടുത്തു
അത് ചെറിയൊരു കീപാട് ഫോൺ ഉണ്ടായിരുന്നു
മുകളിൽ നിന്ന് ചെറിയൊരു ആന്റിന വലിച്ചു പൊക്കി വച്ച ശേഷം അയാൾ അതിൽ ഒരു നമ്പർ ഞെക്കി വിളിച്ചു
കൊറച്ചു നേരത്തിനു ശേഷം മറുവശത്ത് കാൾ എടുക്കപ്പെട്ടു
“”ഹലോ… ആൽഫ്രഡ്…””
അയാൾ തന്നെ ആദ്യമേ സംസാരിച്ചു തുടങ്ങി
“”പറയു…. സുൽത്താൻ ശേഖർ ഭായ്…””
************************
നേരം പുലർന്നു
ബാംഗ്ലൂർ നഗരം പതിയെ ചൂടുപിടിച്ചു തുടങ്ങി
സ്കൈലാൻഡ് അപ്പാർട്ട്മെന്റിൽ നിന്നും ആളുകൾ ജോലിക്കായി ഇറങ്ങി തിരിച്ചു
112B റൂമിലെ സോഫയിൽ മയങ്ങി കിടക്കുവായിരുന്നു ക്രിസ്റ്റി
അരികിലെ ടീപ്പോയിലിരുന്ന ഫോൺ റിങ് ചെയ്യാൻ തുടങ്ങി